tag:blogger.com,1999:blog-59258927151561499922024-02-01T19:10:49.398-08:00നന്ദിതയുടെ കവിതകള്‍Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger53125tag:blogger.com,1999:blog-5925892715156149992.post-65360275547159615572012-01-18T08:34:00.001-08:002014-01-21T10:14:56.772-08:00നന്ദിതക്ക് ഒരോർമ്മകുറിപ്പ്<div style="text-align: justify;">
<div style="text-align: right;">
<div style="text-align: justify;">
<span style="font-size: 21px;">നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)</span></div>
<div style="text-align: justify;">
<span style="font-size: 21px;"><br /></span></div>
<div style="text-align: justify;">
<span style="font-size: 21px;">ജനുവരി 17- നന്ദിതയുടെ ഓര്‍മകള്‍ക്ക് 15 വയസ്സ്. മരണത്തെയും പ്രണയത്തെയും സ്നേഹിച്ച് ഒടുവില്‍ ജീവിതം അവസാനിപ്പിച്ച നന്ദിതയെന്ന എഴുത്തുകാരിയുടെ വാക്കുകള്‍ 15 വര്‍ഷം കഴിഞ്ഞും അതേ തീക്ഷ്ണതയില്‍ നിലകൊള്ളുന്നു. ഡയറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സൃഷ്ടികള്‍ നന്ദിതയുടെ മരണശേഷം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായനക്കാര്‍ നന്ദിത എന്ന കവയിത്രിയെ അറിഞ്ഞു തുടങ്ങുകയായിരുന്നു. കടലാസുകളില്‍ നിന്ന് ഇന്റര്‍നെറ്റ് ലോകത്തേക്കു മാറിയപ്പോഴും നന്ദിതയുടെ ചിന്തകളും കവിതകളും അതിലേക്കും പകര്‍ത്താന്‍ ആരാധകര്‍ മത്സരിച്ചു. 'നന്ദിതയുടെ കവിതകള്‍' എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകളും പ്രത്യക്ഷപ്പെട്ടു.</span></div>
<div style="text-align: justify;">
<span style="font-size: 21px;"><br /></span></div>
<div style="text-align: justify;">
<span style="font-size: 21px;">നന്ദിതയുടെ വാക്കുകളോട് തോന്നിയ ആരാധന ഒരു ഘട്ടത്തില്‍ തന്റെ മനോനില തെറ്റിക്കുന്നതായി തോന്നിയെന്ന് പാലക്കാട്ടുകാരന് രാഗേഷ് ആർ. ദാസ് പറഞ്ഞു. നന്ദിതയുടെ മരണസമയത്ത് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ അവരുടെ എഴുത്തിനെ ആരാധിച്ചു, അത്രത്തോളമായിരുന്നു ആ വാക്കുകളുടെ ശക്തി. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നന്ദിത എഴുതിയത്. നന്ദിതയുടെ കവിതകളിലും കുറിപ്പുകളിലും കാണാന്‍ കഴിഞ്ഞത് സ്വപ്നങ്ങളും മോഹഭംഗങ്ങളുമാണ്. വയനാട് ജില്ലയിലെ മടക്കിമലയില്‍ 1969 മെയ് 21-നാണ് നന്ദിത ജനിച്ചത്. വയനാട്ടിലെ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ അധ്യാപികയായിരുന്നു. 1999 ജനവരി 17-നാണ് നന്ദിത മരിച്ചത്. നിരവധി പേരാണ് നന്ദിതയെക്കുറിച്ച് അവരുടെ ഓര്‍മകള്‍ വാക്കുകളിലൂടെയും വരികളിലൂടെയും പങ്കുവെച്ചത്. 'ഒരു മെയ്മാസ പൂവ് അടര്‍ന്നു വീണെങ്കിലും ജ്വലിക്കുന്ന അക്ഷരങ്ങളാണ് നീ തീര്‍ത്തൊരു ലോകം'-ആന്‍സി ജോര്‍ജ് കുറിച്ച വരികള്‍. നന്ദിതയുടെ സൃഷ്ടികള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അവരുടെ മരണകാരണം ഇന്നും നിഗൂഢമായി അവശേഷിക്കുന്നു.</span></div>
<div style="text-align: justify;">
<span style="font-size: 21px;"><br /></span></div>
<div style="text-align: justify;">
<span style="font-size: 21px;">മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള് അസ്തമിച്ചേക്കാം.</span></div>
<div style="text-align: justify;">
<span style="font-size: 21px;"><br /></span></div>
<div style="text-align: justify;">
<span style="font-size: 21px;">''നേര്‍ത്ത വിരലുകള്‍ കൊണ്ട്</span></div>
<div style="text-align: justify;">
<span style="font-size: 21px;">ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും</span></div>
<div style="text-align: justify;">
<span style="font-size: 21px;">ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''</span></div>
<div style="text-align: justify;">
<span style="font-size: 21px;"><br /></span></div>
<div style="text-align: justify;">
<span style="font-size: 21px;">എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO കോളജിൽ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി സൂക്ഷിക്കുന്നു.</span></div>
<div style="text-align: justify;">
<span style="font-size: 21px;"><br /></span></div>
<div style="text-align: justify;">
<br /></div>
</div>
</div>
Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com9tag:blogger.com,1999:blog-5925892715156149992.post-60168279787819633452012-01-07T10:00:00.000-08:002014-01-21T10:06:00.579-08:00നന്ദിത-മരണത്തിന്റെ മാസ്മരികത<div style="text-align: justify;">
<span style="font-size: 17px;">പൊളിഞ്ഞുവീഴാറായെന്ന് തോന്നിക്കുംവിധം ദയനീയതയില്‍ നില്ക്കുന്ന ക്ലാസ്സ് മുറിയിലേക്ക് ആ അധ്യാപിക കുനിഞ്ഞാണ് കയറിവരുക. വര്‍ണ്ണങ്ങളും പൂക്കളും കുടിയേറാത്ത വസ്ത്രവും കറുത്ത മൊട്ടുകമ്മലുമിട്ട ആ സുന്ദരി പതിയെ ചാള്‍സ് ലാംബിലേക്കോ റോബര്‍ട്ട് ലിന്റിലേക്കോ കയറിപ്പോകും. അപ്പോഴെല്ലാം മൗനത്തിന്റെ ഗുഹമുഖമായി ആ ക്ലാസ്മുറി ചുരുങ്ങിച്ചുരുങ്ങി വരും. ചിലപ്പോള്‍ ചുമരുകളില്‍ സ്വയമുണ്ടായ ഗര്‍ത്തങ്ങളിലൂടെ വയലേലകളില്‍ നിന്ന് വേര്‍പെട്ട് വരുന്ന പിശടന്കാറ്റ് ശരീരങ്ങളിലേക്ക് ഒട്ടിച്ചേരാന്‍ ശ്രമിക്കും. കൈകള്‍ കൂട്ടിക്കെട്ടി കൗതുകത്തോടെ അധ്യാപികയുടെ മുഖത്തേക്ക് തന്നെ അപ്പോള്‍ കുട്ടികള്‍ ശ്രദ്ധയൂന്നും. ആ മെലിഞ്ഞ ശരീരത്തില്‍ പതിയ ചിത്രം വരയ്ക്കാന്‍ കൗശലക്കാരനായ കാറ്റൊരുങ്ങുമ്പോള്‍ സാരിത്തലപ്പ് തോള്‍വഴിയിട്ട് അവര്‍ വീണ്ടും വാചാലയാകും.</span></div>
<div style="text-align: justify;">
<span style="font-size: 17px;">ആ ക്ലാസ്സ് മുറി ഇന്ന് ഓര്‍മ്മയുടെ ബൃഹത്ശിഖരമാണ്. തകര്‍ച്ചയെ അതിജീവിക്കാനാവാതെ എന്നോ അത് നിലംപൊത്തിയിരിക്കുന്നു. ലളിതജീവിതത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ആ അധ്യാപികയും സ്വപ്നങ്ങളെ ആട്ടിപ്പായിച്ച് ജീവിതത്തില്‍ നിന്നും ഓടിമറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പന്ഥാവുകള്‍ തേടി ശിഥിലമായിപ്പോയ കുറെ മനസ്സുകളില്‍ ഓര്‍മ്മകള്‍ ആ വെളുത്ത രൂപത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ കണ്ണുകള്‍ കരടുവീണ പോലെ ചുവക്കും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. കാരണം ഊര്‍ജ്ജസ്വലയായ ആ അധ്യാപികയുടെ യാദൃശ്ചികത പേറിയ മരണം അത്രവേഗമൊന്നും സമ്മതിക്കാന്‍ അവരെയറിഞ്ഞവര്‍ക്കാവില്ല...</span></div>
<div style="text-align: justify;">
<span style="font-size: 17px;">നന്ദിത എന്ന അധ്യാപികയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു വര്‍ഷകാലത്തിലാണ്. പ്രഷുബ്ധമായ പ്രീഡിഗ്രിക്കാലം. ബത്തേരി കോ-ഓപ്പറേറ്റീവ് കോളജിലെത്തുന്നത് ക്ലാസ്സെല്ലാം തുടങ്ങിക്കഴിഞ്ഞാണ്. പുറമെ നിന്ന് നോക്കിയാല്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന് തോന്നിക്കുന്ന ഷീറ്റിട്ട ക്ലാസ്സ്മുറികള്‍, അപരിചിതരായ മുഖങ്ങള്‍. അവരിലേക്കിറങ്ങാതെ തികച്ചും ഒറ്റയായി അതിലൊരു ലോകം തീര്‍ത്ത് ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ദിവസങ്ങള്‍ ദ്രുതഗതിയില്‍ പായുന്നതിനിടയില്‍ ആരൊക്കെയോ ചോദിക്കാതെ മനസ്സില്‍ കയറിയിരുന്നു. അധ്യാപകരില്‍ ചിലര്‍ കൂട്ടുകാരെക്കാള്‍ അടുത്തു. അങ്ങനെ ഒരു വര്‍ഷം വേഗത്തില്‍ ഓടി മറഞ്ഞു...</span></div>
<div style="text-align: justify;">
<span style="font-size: 17px;">മഴ തിമര്‍ക്കുന്ന ജൂണ്മാസത്തില് പാതിനനഞ്ഞാണ് ആദ്യം നന്ദിതടീച്ചര്‍ ക്ലാസ്സിലെത്തിയത്. ഇംഗ്ലീഷ് അധ്യാപികയുടെ ശാലീതയില്‍ മതിമറന്ന് കുറേനേരം. മുഖം നിറയെ ഗൗരവഭാവം. ആരെയും പരിചയപ്പെടാതെ, ആരെയും പേര് വിളിക്കാതെ പാഠഭാഗങ്ങള്‍ മാത്രമെടുത്ത് അഞ്ചുമിനിറ്റ് നേരത്തെ അവര്‍ സ്റ്റാഫ് റൂമിലേക്ക് മടങ്ങും. ഗതി മുറിയാതെ വീശുന്ന പിശടന്കാറ്റ് അപ്പോഴും അവര്‍ക്ക് അകമ്പടിയായുണ്ടാവും...</span></div>
<div style="text-align: justify;">
<span style="font-size: 17px;">മൂന്ന് വര്‍ഷത്തിന് ശേഷം ഒരു വര്‍ഷകാലത്തിലാണ് അവരുടെ മരണവാര്‍ത്തയറിയുന്നത്. മഴ കോരി ചൊരിയുന്ന ആ പകലില്‍ എവിടെയോ നിഴലായി അവര്‍ നടക്കുന്നത് കണ്ടു. കലോത്സവവേദിയില്‍ ``ഫസ്റ്റ് പ്രൈസ് ഈസ് ഗോസ് ടു...''പച്ച സാരി ധരിച്ച ഒരു അനൗണ്‍സറുടെ നേര്‍ത്ത ശബ്ദം കേട്ടു. ഈറന്‍ വയലറ്റ് പൂക്കള്‍ മാത്രം പൂത്തുനിന്നിരുന്ന കോളജിലെ ചെറിയ പൂന്തോട്ടത്തില്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇതളുകളില്‍ മഴ മരണത്തിന്റെ ചിത്രം വരയ്ക്കുന്നത് കണ്ടു...<br /><br />മരണശേഷം ഡയറിത്താളുകളില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചപ്പോഴാണ് നന്ദിതയെന്ന അധ്യാപികയുടെ സര്‍ഗ്ഗാത്മകശക്തി നാമറിയുന്നത്. ആരെയും അത്ഭുതപ്പെടുത്തും വിധം വാക്കുകള്‍ അടുക്കിവെച്ചവര്‍ മരണത്തെയും ആത്മനൊമ്പരങ്ങളെയും പ്രതീക്ഷകളെയും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 1985ലാണ് ആദ്യകവിത കുറിച്ചിട്ടിരിക്കുന്നത്. പ്രഷുബ്ധവും ഭാവതീവ്രമായിരുന്നു ആ കവിത. കാറ്റ് ആഞ്ഞടിക്കുന്നുവെന്നും കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നുവെന്നും ഞാന്‍ ആളിപ്പടരുന്നുവെന്നും വിവരിക്കുന്ന ആ വരികള്‍ മനസ്സിന്റെ പകര്‍ത്തെഴുത്താണെന്ന് തോന്നും. 1986ല്‍ എഴുതിയിട്ട രണ്ടു കവിതകളും വിഭിന്നമല്ല. സ്വപ്നങ്ങളിലെ ഓളങ്ങളെ തകര്‍ത്ത് നഷ്ടങ്ങളും വ്യാകുലതകളും ഇഴ ചേര്‍ന്ന് മുന്നേറുന്ന ഒരു നൗക കാണാം വരികളില്‍. കത്തിജ്വലിക്കുന്ന തീവ്രതയില്‍, എഴുതിയിട്ട പ്രതലം പോലും ഭസ്മമാകും വിധം തീവ്രം..</span></div>
<div style="text-align: justify;">
<blockquote>
<span style="font-size: 17px;">"നീ ചിരിക്കുന്നു<br />നിനക്ക് കിട്ടാത്ത സ്നേഹത്തെ കുറിച്ച്.<br />നിനക്ക് ഭൂമിയാണ് മാതാവ്<br />നിന്നെ കരള്‍ നൊന്തുവിളിക്കുന്ന<br />മാതാവിനെ നീ കാണുന്നില്ല.<br />നീ അലയുകയാണ്.<br />പിതാവിനെ തേടി,<br />മാതാവിനെ ഉപേക്ഷിച്ച്...<br />ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?<br />ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.<br />നിന്റെ കരുവാളിച്ച മുഖത്തെ,<br />എല്ലുന്തിയ കവിള്‍ത്തടങ്ങളെ,<br />നിന്റെ വെളുത്ത ഹൃദയത്തെ<br />എന്നോട് ക്ഷമിക്കൂ.''</span></blockquote>
</div>
<div style="text-align: justify;">
<span style="font-size: 17px;"><br />സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെ പാളത്തിലൂടെയാണ് നീ സഞ്ചരിക്കുന്നത്. പക്ഷേ എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ സ്നേഹിക്കപ്പെടാന്‍ പോകുന്നു എന്ന കാരണത്താല്‍ തന്നെ എന്നോട് പൊറുക്കുക. കവിതയുടെ സഞ്ചാരപഥങ്ങള്‍ എല്ലാവിധ ബിംബങ്ങളെയും തരണം ചെയ്തുമുന്നേറുമ്പോഴും അസൗന്ദര്യത്തിന്റെ നേരിയ കണിക പോലും ആസ്വാദകന് മേല്‍ ഏല്‍ക്കുന്നില്ല. ഇങ്ങനെ തന്നെയാണ് നന്ദിത ഡയറിയില്‍ ആരുമറിയാതെ സൂക്ഷിച്ച ഓരോ കവിതകളും. പ്രതീക്ഷകളില്‍ നിന്ന് മരണത്തിലേക്കും മരണത്തില്‍ നിന്ന് ശുഭപ്രതീക്ഷകളിലേക്കും തെന്നിമാറുന്ന കവിതകളാണ് മിക്കതും...ഒന്നും സ്ഥായിയായി നിലനില്ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കുന്നു.</span></div>
<div style="text-align: justify;">
<blockquote>
<span style="font-size: 17px;">"എന്നെ അറിയാത്ത<br />എന്നെ കാണാത്ത<br />ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,<br />എന്റെ സ്വപ്നമേ...<br />എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകള്‍<br />അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്;<br />ആഴമേറിയ രണ്ട് ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്...''</span></blockquote>
</div>
<div style="text-align: justify;">
<span style="font-size: 17px;"><br />1987ല്‍ എഴുതിയ കവിതയും നൈരാശ്യത്തിന്റെ മേല്‍പ്പാലത്തിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അസ്വസ്ഥമാക്കപ്പെടുന്ന ജന്മദിനവുമായി 1988ല്‍ എഴുതിയ കവിതയും നൊമ്പരത്തിന്റെ ചാലുകളിലൂടെയാണ് ഒഴുകിനീങ്ങുന്നത്. കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടക്ക് ഞാന്‍ തിരഞ്ഞത് നിന്റെ തൂലികക്ക് വേണ്ടിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക പഴയപുസ്തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കണ്ടെടുക്കുമ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നുവെന്നും കവിയത്രി വ്യാകുലപ്പെടുന്നു...1989ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്.</span></div>
<div style="text-align: justify;">
<blockquote>
<span style="font-size: 17px;">"നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍<br />എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.<br />നിന്റെ പാതിയടഞ്ഞ മിഴികളില്‍<br />എന്റെ നഷ്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.<br />ആരെയും കൂസാതെ നിന്റെ ഭാവത്തില്‍<br />എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു.<br />നിന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണശബളിമയില്‍<br />എന്റെ നിദ്ര നരയ്ക്കുന്നതും<br />നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും<br />നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും<br />എന്റെ അറിവോടുകൂടി തന്നെയായിരുന്നു.<br />എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു.<br />പക്ഷേ...<br />ഞാന്‍ തടവുകാരിയായിരുന്നു<br />എന്റെ ചിന്തകളുടെ...''</span></blockquote>
</div>
<div style="text-align: justify;">
<span style="font-size: 17px;">ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ത്തെഴുത്തായിരുന്നു നന്ദിതയുടെ കവിത. അതാണ് ആരും മോഹിക്കും വിധം അനിര്‍വ്വചനീയമായ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ച് അവള് കവിതക്ക് ജീവപ്രാണന്‍ നല്‍കിയത്. കവിതയെന്ന നിര്‍വ്വചനം ഇവിടെ പാടെ തകരുന്ന കാഴ്ച കാണാം. ഗദ്യത്തിന്റെ ചട്ടക്കൂടില്‍ ഭദ്രമായ ഒരവസ്ഥ സൃഷ്ടിക്കാന്‍ വരികള്‍ തയ്യാറാകുന്നതും ഇങ്ങനെ തന്നെയാണ്.</span></div>
<div style="text-align: justify;">
<blockquote style="background-color: white; color: #222222; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 13px; line-height: 18px;">
<span style="font-size: 17px;">"നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന് അടര്‍ന്നുവീണത്<br />ഒരു തുള്ളി രക്തം മാത്രം<br />നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്,<br />നിന്നെ മറക്കാതിരിക്കാന്‍<br />എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.<br />എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍<br />നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.<br />നിന്റെ സത്യം മങ്ങാതിരിക്കാന്‍<br />കടുത്ത വെയിലിന്റെ ഓരോ തുള്ളിയും<br />ഞാനൊപ്പിയെടുക്കുന്നു<br />ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്<br />ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍<br />അതിനെ എയ്തു വീഴ്ത്തുന്നു.<br />ഇതെന്റെ സന്ന്യാസം.''</span></blockquote>
<span style="background-color: white; color: #222222; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 17px;"><br />കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്തമായ രീതിയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന് തന്നെയാണ്. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ് ഓരോ കവിതകളും യാത്രയാവുന്നത്. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും നന്ദിതയെന്ന കവിയത്രിയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു.</span></div>
<div>
<span style="background-color: white; color: #222222; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 17px;"><br /></span></div>
Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com3tag:blogger.com,1999:blog-5925892715156149992.post-36404242349724921182011-08-11T04:24:00.001-07:002012-04-02T08:42:49.725-07:00നന്ദിത-മരണത്തിന്റെ ഈറൻ വയലറ്റ് പൂക്കൾ തേടിപോയ പ്രണയിനി<div style="text-align: justify;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRejGCU4YwHMT8-CaNhsoRhu74yvQrAvj4aVkXlccFgBzDdi9EeBTirvuvtKIu4uOHIBHzYxZ0uAiLWRJfVbv1jZOBbJ9e_kPs00yBRNiELTcO0GxUOGbFs-TbDMjq8T57AM8dgIwzDqlZ/s1600/IMG_1412+copy+copy.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 283px; height: 181px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRejGCU4YwHMT8-CaNhsoRhu74yvQrAvj4aVkXlccFgBzDdi9EeBTirvuvtKIu4uOHIBHzYxZ0uAiLWRJfVbv1jZOBbJ9e_kPs00yBRNiELTcO0GxUOGbFs-TbDMjq8T57AM8dgIwzDqlZ/s400/IMG_1412+copy+copy.jpg" alt="" id="BLOGGER_PHOTO_ID_5687387237551654130" border="0" /></a><span style="font-size:130%;">പ്രണയവും വിരഹവും, ശക്തമായ കാവ്യഭാഷയുടെ പട്ടുനൂലിനാൽ ബന്ധിച്ച് സ്വന്തം ഡയറിതാളുകളിൽ കുത്തികുറിച്ചുവച്ച് പ്രണയത്തിനു വേണ്ടി മരണത്തിന്റെ ഈറൻ വൈലറ്റ് പൂക്കൾ തേടിപോയ നന്ദിത. ഉള്ളിൽ ആളികത്തുന്ന പ്രതികാരവും നഷ്ടപ്പെടുത്താൻ കഴിയാത്ത ഭ്രാന്തമായ പ്രണയവും ഒടുവിൽ കൊണ്ടെത്തിച്ചത് ഗൂഡമായ അഖാഡകളിൽ നിന്ന് ഇറങ്ങിവരുന്ന തണുത്തുറഞ്ഞ മഞ്ഞുമാസങ്ങളുടേയും വർഷങ്ങളുടേയും കണക്കെടുക്കാ മരണത്തിന്റെ മാസ്മരികമായ അനന്തതയിലേക്ക്. പ്രണയം വിരഹം വിഷാദം പ്രതികാരം-ഈ നാലുവികാരങ്ങളുടെ പ്രക്ഷുബ്ദമായ ഇരുണ്ട നിലവറകൾക്കുള്ളിലേക്ക് മാത്രമായ് നന്ദിത എന്നാണ് ചുഴറ്റി എറിയപ്പെട്ടത്? ചികഞ്ഞു നോക്കുമ്പോൾ നന്ദിതയുടെ കഥതുടങ്ങുന്നത് കലാലയ ജീവിതത്തോടുകൂടിയാണ്. കേരളത്തിലെ മറ്റേതു ശരാശരി പെൺകുട്ടികളേയുമ്പോലെ സാധാരണമായിരുന്നു നന്ദിതയുടെ ബാല്യവും കൗമാരവും. പ്രീഡിഗ്രി (പ്ളസ്-ടു)കാലയളവിൽ നിറമുള്ള കലാലയ ജീവിതം ആസ്വദിച്ച നന്ദിത ബിരുദത്തിനു ചേർന്നതോടുകൂടി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് സ്വയം തീർത്ത മൗനത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ടുതുടങ്ങി. ഹോസ്റ്റൽ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് നന്ദിത തന്റെതായ പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഗോപ്യമായ ഒരു ലോകം തീർത്തെടുക്കാൻ തുടങ്ങി. അവിടെ തുടങ്ങുന്നു യഥാർത്ഥ നന്ദിതയുടെ കഥ.<br /></span></div><div style="text-align: justify;"><span style="font-size:130%;"><br />കോഴിക്കോട് ഫറൂക്ക് കോളജിന്റെ ഹോസ്റ്റസ്റ്റൽറൂമിലിരുന്ന് പ്രണയത്തിന്റെ മേച്ചില്പുറങ്ങൾ തേടുമ്പോൾ, ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (Bipolar Affective Disorder or Manic-Depression) എന്ന മാനസികരോഗത്തിലേക്ക് താൻ വഴുതി വീഴുകയാണന്ന് നന്ദിതപോലും അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസറായ ഡോ. കെ. ബൈജു തന്റെ ലേഖനത്തില്‍ നന്ദിതയുടെ മാനസികാവസ്ഥാന്തരങ്ങളെകുറിച്ച് വെളിപ്പെടുത്തുംവരെ നന്ദിതയുടെ സുഹ്യത്തുക്കളോ ബന്ധുക്കളോപോലും അത് മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറി മനസ്സിനെ കീഴ്പ്പെടുത്തുന്ന സങ്കീർണ്ണമായ ഈ അവസ്ഥ ആരിലും മാനസികരോഗമന്ന ഒരു ചിന്തയെ ജനിപ്പിക്കില്ല. അതുതന്നയാണ് ഈ അവസ്ഥയുടെ ഭീകരതയും. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരമായ കാര്യങ്ങൾ പോലും എഴുതി നിറക്കുകയും, എന്ത് സാഹസിക പ്രവർത്തിയും ചെയ്യാനുള്ള ധൈര്യവും തന്റേടവുമുള്ള ഉന്മാദ അവസ്ഥയും, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരോടും സംസാരിക്കാതെ മൗനത്തിന്റെ അഗാധതയിലേക്ക് ചേക്കേറുന്ന വിഷാദാവസ്ഥയും ഇവരില്‍ കാണുന്ന സവിശേഷതയാണ്. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും കടുത്തപക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കുകയോ അപമാനപ്പെടുത്തുകയോ അല്ലങ്കിൽ സ്വയം ശിക്ഷിച്ച് പ്രതികാരത്തിന്റെ ഉൾത്തടങ്ങളിലൂടെ ഊളിയിട്ട് മരണത്തിന്റെ ഈറൻ വൈലറ്റുപൂക്കൾ തേടിപോകുകയോ ചെയ്യുന്നവരായ് തീരുന്ന വളരെ അപകടകരാമായ ഒരു അവസ്ഥയിലേക്ക് ഇവർ എത്തിപ്പെടുന്നു. ഫറൂക്കിലെ കലാലയജീവിതത്തിനിടയിൽ മൊട്ടിട്ട ജീവിതത്തിലെ ആദ്യ പ്രണയം നഷ്ടപ്പെടുത്തേണ്ടിവന്ന കാലം മുതൽ നന്ദിതയില്‍ ഈ നാല് അവസ്ഥകളും മാറിമാറി വന്നുകൊണ്ടിരുന്നു. രാവെളുക്കോളം ഉറക്കമൊഴിച്ചിരുന്ന് ഒരോന്നു കുത്തിക്കുറിച്ചതും, മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കടിച്ചതും, കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിട്ടതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.<br /><br />1994-ല്‍ വിവാഹത്തോളമെത്തിയ അന്യമതസ്ഥനുമായുണ്ടായിരുന്ന പ്രണയത്തിന്റെ പേരിൽ അച്ഛനുമായ് വഴക്കിട്ട നന്ദിത ചിരാലിലെ തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് ഭാണ്ഡം മുറുക്കി പോവുകയായിരുന്നു. തന്നെയും തന്റെ പ്രണയത്തെയും അംഗീകരിക്കാത്ത അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു വീടുവിട്ടുള്ള ആ ഇറങ്ങിപോക്കും എല്ലാവരെയും ധിക്കരിച്ചുകൊണ്ട് അതിസാഹസികാമാം വിധത്തിൽ അച്ഛന്റെ കീഴ്ജീവനക്കാരന്റെ വിദ്യാഭ്യാസമോ ജോലിയോ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത മകനുമായുള്ള പിന്നീടുണ്ടായ പ്രണയവും വിവാഹവും. പലരും കരുതുമ്പോലെ അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകൾ എഴുതിയിരുന്നില്ല എന്നത് തികച്ചും ശരിയല്ല. അജിത്തിന്റെ വീട്ടിലായിരിക്കുമ്പോഴും ഡയറിതാളുകളിൽ ഏകാന്തമായിരുന്ന് ചിലപ്പോൾ വളരെ ശാന്തമായും മറ്റുചിലപ്പോൾ തികച്ചും വന്യമായും നന്ദിത പലതും കുത്തികുറിച്ചിരുന്നു. അജിത്തുമായ് പ്രണയത്തിലായിരുന്ന നാളുകളിൽ ഫറൂക്ക് കോളജിൽ ജോലി നോക്കിയിരുന്ന നന്ദിത </span><span style="font-size:130%;">വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ടുഴറുമ്പോഴും </span><span style="font-size:100%;"><span style="font-size:130%;">ഉറക്കമൊഴിച്ചിരുന്ന് അജിത്തിനെഴുതിയ കവിതകളേക്കാൾ മനോഹരമായ പ്രണയലേഖനങ്ങളിൽ സിംഹഭാഗവും നന്ദിതയുടെ മരണശേഷം അഗ്നിക്കിരയാക്കി. നന്ദിതയുടെ ചില ഡോക്യുമന്റ്സുകളും കവിതകളും പ്രണയലേഖനങ്ങളും മരണശേഷവും ബാങ്ക് ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അതിനൊക്കെ എന്തു സംഭവിച്ചു എന്ന് അറിയേണ്ടിയിരിക്കുന്നു. നന്ദിതയുടെ മരണശേഷം ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയ അജിത്ത്, പ്രായമായ അമ്മയെ നോക്കാനും വീട് സംരക്ഷിക്കാനും ആരും ഇല്ലാത്ത അനാഥമായ അവസ്ഥയിൽ പലരുടേയും നിർബന്ധങ്ങൾക്ക് വഴങ്ങി അടുത്ത കാലത്ത് വിവാഹിതനായതോടെ വീടിന്റെ തട്ടിൻപുറത്തേക്ക് മാറ്റിയ നന്ദിതയുടെ ശേഷിപ്പുകൾ ചിതലരിക്കുകയോ ചാമ്പലാകുകയോ ചെയ്തിട്ടുണ്ടാകണം. പക്ഷേ അവരുടെ അപൂർവ്വമായ ഫോട്ടോകളും വിവാഹ ആൽബവും ഇന്നും അജിത്തിന്റെ കിടപ്പറയിൽ ഭദ്രമാണ്.<br /><br />(നന്ദിത ഒരിക്കൽ ഈ വീട്ടിൽ ജീവിച്ചിരുന്നു: ചിത്രം ഡോ. പ്രശാന്ത് ആർ ക്യഷ്ണ)</span><br /></span></div><span style="font-size:large;"><span style="color: rgb(255, 255, 255);font-size:100%;" >.</span><b><br /></b></span>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com7tag:blogger.com,1999:blog-5925892715156149992.post-62425359901667987112010-11-07T07:58:00.000-08:002010-11-07T08:09:42.386-08:00നരച്ച കണ്ണുകളുള്ള പെൺകുട്ടി<span style="font-size:130%;">നരച്ച കണ്ണുകളുള്ള പെൺകുട്ടി<br />സ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്<br />അവൾ പൂപ്പാത്രമൊരുക്കി.<br />പൂക്കളടർന്നുണങ്ങിയ തണ്ടിന്<br />വിളർത്ത പൗർണ്ണമിയുടെ നിറം,<br />അവളുടെ കണ്ണുകൾക്കും.<br /><br />വീണ്ടും ഹ്യദയത്തിന്റെ അറകളിൽ<br />ഉണക്കി സൂക്ഷിച്ച വിത്തുപാകി.<br />സ്വർണ്ണ മത്സ്യങ്ങളെ നട്ടുവളർത്തി-<br />യവൾ ചില്ലു കൂട്ടിലൊതുക്കി.<br />പിഞ്ഞിത്തുടങ്ങിയ ഈറനോർമ്മകളിൽ<br />അരളിപ്പൂക്കളലിഞ്ഞു.<br /><br />മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി<br />മഴയും, മഴതോർന്ന ആകാശത്ത്<br />മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.<br /><br />വാതിൽപ്പാളികൾക്കിടയിലൂടെ വേനലെത്തിനോക്കുന്നു<br />വെളിച്ചത്തെ പുൽകാൻ വലിച്ചു തുറക്കുന്ന<br />നരച്ച കണ്ണുകളിൽ<br />വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വർണ്ണ മത്സ്യങ്ങൾ<br />പിടഞ്ഞു മരിക്കുന്നു.<br /><br />വിതക്കാനിനി മണ്ണും,<br />വിത്തും ബാക്കിയില്ലന്നിരിക്കേ<br />ഒഴിഞ്ഞ ചില്ലുകൂടും<br />ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും<br />അവൾക്ക് കൂട്ട്</span><br /><br />-1992-Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com3tag:blogger.com,1999:blog-5925892715156149992.post-71954983489626659442010-11-05T07:33:00.000-07:002010-11-05T08:58:35.325-07:00വീണ്ടും മൗനം ബാക്കി<span style="font-size:130%;">കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു<br />ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ<br />വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,<br />നിശ്ചലമാകുന്നു<br /><br />വീണ്ടും മൗനം ബാക്കി<br /><br />ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ<br />കണ്ണുനീര് കൊണ്ട് കഴുകി<br />ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്?<br />യോഹന്നാന്റെ ശിരസ്സിനുവേണ്ടി ഉറഞ്ഞുതുള്ളുന്നതും<br />അവളല്ലയോ?<br />അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്<br />നേർത്ത തേങ്ങലായ്<br />കാതുകളിൽ ചിലമ്പുന്നു<br /><br />കൽക്കിക്കു ശേഷം<br />ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ<br />ലോകം തളർന്നുറങ്ങിക്കഴിഞ്ഞു<br />നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ<br />ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്<br />സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും<br />ഞാനുറങ്ങാതെ കാത്തിരിക്കാം.<br />നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി<br />വേനലുകളുടേയും വർഷങ്ങളുടേയും കണക്കെടുക്കാതെ<br />ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്<br />ഞാനുറങ്ങാതെ കാത്തിരിക്കാം</span><br /><br />-1992-Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com2tag:blogger.com,1999:blog-5925892715156149992.post-55642400431466732552010-11-03T05:57:00.000-07:002010-11-03T20:38:13.533-07:00<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguqoXt-6cqrYMr_OqaO6NI0uHvy2XGX6ns1kJv9FEfu31dWasPXTrho9OqFGTXlhyphenhyphen5joK-xosz4Ru-kOGyLEXqOJZLIc9kn1RX4sTpIHflYkgpQTwx5VjPRrpw5OrLhNySntitfNdwcrM_/s1600/Nanditha.jpg"><img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 222px; height: 222px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguqoXt-6cqrYMr_OqaO6NI0uHvy2XGX6ns1kJv9FEfu31dWasPXTrho9OqFGTXlhyphenhyphen5joK-xosz4Ru-kOGyLEXqOJZLIc9kn1RX4sTpIHflYkgpQTwx5VjPRrpw5OrLhNySntitfNdwcrM_/s400/Nanditha.jpg" alt="" id="BLOGGER_PHOTO_ID_5535313192883611250" border="0" /></a><span style="font-size:130%;"><br />നന്ദിത ഫറൂക്ക് കോളജിൽ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തിൽ തന്റെ സ്വകാര്യ ഡയറിയിൽ കുറിച്ചിട്ട ചില ഭ്രാന്തൻ വരികൾ<br /><br />എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു<br />അന്ന്<br />ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ<br />നിന്റെ ചിന്തകൾ പോറിവരച്ച്<br />എനിക്ക് നീ ജന്മദിന സമ്മാനം തന്നു<br />തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ<br />എന്നെ ഉരുക്കുവാൻ പോന്നവ<br />അന്ന് തെളിച്ചമുള്ള പകലും<br />നിലാവുള്ള രാത്രിയുമായിരുന്നു<br />ഇന്ന് സൂര്യൻ കെട്ടുപോവുകയും<br />നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു<br />കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും<br />അനിയന്റെ ആശംസകൾക്കും<br />അമ്മ വിളമ്പിയ പാൽപായസത്തിനുമിടക്ക്<br />ഞാൻ തിരഞ്ഞത്<br />നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു<br />നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക<br />ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്<br />ഞാനാ തൂലിക കണ്ടെടുത്തപ്പോൾ<br />അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു</span><br /><br />-1988-Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com4tag:blogger.com,1999:blog-5925892715156149992.post-47652187161763727222009-11-07T01:38:00.000-08:002009-11-08T01:28:11.211-08:00പ്രണയത്തെ പ്രണയിച്ച പ്രണയം-അജിത്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5QgKm2uq4YaGUBzlR5igOW3jzDBU9j751v1AlKYbYH8ZpwZNJk0GqrTtzuJWx5b8Y6V_iJbrxG0bMk0wtREaeyiAZX-mUeOM-_CipyMDpRN53KA5vIOlEgAz5jxFTR5zGaXUKg-Wc9WL2/s1600-h/Ajith+Photoshop.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 487px; height: 399px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5QgKm2uq4YaGUBzlR5igOW3jzDBU9j751v1AlKYbYH8ZpwZNJk0GqrTtzuJWx5b8Y6V_iJbrxG0bMk0wtREaeyiAZX-mUeOM-_CipyMDpRN53KA5vIOlEgAz5jxFTR5zGaXUKg-Wc9WL2/s400/Ajith+Photoshop.jpg" alt="" id="BLOGGER_PHOTO_ID_5390888525354158050" border="0" /></a><span style="font-size:130%;">തണുത്തുറഞ്ഞ താഴ്വാരം തേടിപോയ നീ<br />കൊണ്ടുപോയത് എന്റെ ജീവിതമാണ്<br />കരിന്തിരി കത്തുന്ന നെയ്വിളക്കിലെ നാളം<br />എന്റെ ആത്മാവിനെ ചുട്ടു പൊള്ളിക്കുന്നു<br /><br />ജീവിതം നീ എടുത്തുപോയപ്പോള്‍<br />എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്<br />മ്യതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി<br />ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം</span>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com14tag:blogger.com,1999:blog-5925892715156149992.post-5312604152183755442009-09-24T05:04:00.000-07:002009-11-08T00:01:42.785-08:00നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-04<div style="text-align: justify;"><span style="font-size:100%;">മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള് അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.<br /><br />1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും, നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും അവരുടെ കല്ല്യാണ ആല്‍ബവും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അജിത്തിന്റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്ത്ത നാദമായ് ജ്വലിച്ചമര്‍ന്ന ഷൈന അവശേഷിപ്പിച്ചുപോയ കഥകള്‍ക്കിടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കീര്‍, ഷൈനയുടെ ചരമവാര്‍ഷികത്തിനും മാസങ്ങള്‍ക്ക് മുന്‍പേ വിവാഹിതനായപ്പോള്‍, ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും നീണ്ട പത്തു വര്‍ഷങ്ങള്‍ ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അജിത്ത് നന്ദിതയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്. നന്ദിതയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്‍ക്കില്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചിട്ടും മരണം അയാളെ കീഴ്പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്കളങ്കത കൊണ്ടുമാത്രമാവും. മരണത്തിനുകാത്ത് ഇലക്ട്രിക് ലൈനില്‍ കടിച്ച് പിടിച്ച് വെള്ളത്തില്‍ കിടന്ന ആ നിമിഷങ്ങളില്‍ തലച്ചോറില്‍ കട്ടപിടിച്ച രക്തം ഏതു സമയവും അജിത്തിന്റെ ജീവനെടുത്തുവന്നു വരാം. അതേ പറ്റി നല്ല വണ്ണം ബോധവാനായ അജിത്തിനോട്, ഏതങ്കിലും നല്ല ഒരു ഡോക്ടറെ കണ്ട് ചികില്സിപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു.<br /><br />നന്ദിതയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അജിത്തിന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്‍ക്കിടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, കല്ല്യാണ ആല്‍ബവും കാണിച്ചു തന്നു. അതിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്‍കാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള് എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. നന്ദിതയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന് എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്ഭുതമായ് ഇന്നും നിറഞ്ഞു നില്ക്കുന്നു.<br /></span><div style="text-align: right;"><span style="font-size:100%;">തുടരും.....<br /></span></div><div style="text-align: right;"><span style="font-size:100%;"><br /></span></div></div>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com21tag:blogger.com,1999:blog-5925892715156149992.post-87990234012141057032009-09-21T05:02:00.000-07:002009-09-24T21:21:01.871-07:00നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-03<div style="text-align: justify;">നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്പ് അവള് ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, കൂട്ടുകാരിയും ഓര്‍ഫനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ടി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള് കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള് ചിലവിട്ടതന്ന് അജിത്ത് ഓര്‍ക്കുന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്‍പ് നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന് ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്കി. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.<br /><br />പൊതുവേ പ്രണയ രോഗികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ നന്ദിതയെ കലശലായ് അലട്ടിയിരുന്നു. നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള് പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്‍കോള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്‍കോളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്‍കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള് തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമന്ന് നിര്‍ബന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്‍ഷത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്കണിയില് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള് പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍കിയ ഷോളില്‍ ബാല്കണിയില് നിന്നും തൂങ്ങി നില്ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.<br /><br />അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്‍ച്ചയായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്‍ഭുതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്‍പ് അവള് കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്‍ക്കുന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്‍നിന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്‍ഫനേജ് കോളജില്‍ ലീവ് വേക്കന്‍സിയില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്‍കിയിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്‍ഡോവമെന്റ് ഏര്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.<br /><div style="text-align: right;"><a href="http://nandithayutekavithakal.blogspot.com/2009/09/04.html">തുടരും.....</a><br /></div></div>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com7tag:blogger.com,1999:blog-5925892715156149992.post-59452849958496944192009-09-20T04:59:00.000-07:002009-09-21T19:00:02.515-07:00നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-02<div style="text-align: justify;">വിവാഹത്തിനുമുന്‍പ് നന്ദിതക്ക്, അവളുടെ കവിതകള്‍ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയമുണ്ടായിരുന്നു. മതങ്ങളുടേയും, ബന്ധുക്കളുടേയും എതിപ്പുകള്‍ കാരണം ആ വിവാഹം നടക്കാതിരുന്നതിനാല്‍ നന്ദിത സ്വന്തം മാതാപിതാക്കളില്‍ നിന്നും അകന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അജിത് എന്ന കൂലിപണിക്കാരനെ നന്ദിത വിവാഹം കഴിച്ചത് അവരോടുള്ള പ്രതികാരമായ് കാണേണ്ടിയിരിക്കുന്നു. "ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്. ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍" എന്ന് നന്ദിതയുടെ കവിതകളുടെ മുഖവുരയില്‍ എഴുതിയിട്ടുള്ളതും, "അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല" എന്ന നന്ദിതയുടെ അമ്മ, പ്രഭാവതിയുടേയും വാക്കുകളും ഇതിന് അടിവരയിടുന്നു. വിവാഹത്തിന് മുമ്പ് തന്നെ, തന്നെകുറിച്ച് എല്ലാം തുറന്നു പറഞ്ഞിരുന്ന നന്ദിതയെ, അജിത്ത് ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നു. എന്നാല്‍ നന്ദിതക്ക് അജിത്തിനോടുണ്ടായിരുന്നത് സ്നേഹമോ അതോ പ്രണയ നഷ്ടത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാന്‍ കണ്ടത്തിയ കാമുകനോ? നന്ദിതക്ക് ഇതു രണ്ടുമായിരുന്നു അജിത്ത് എന്നുവേണം കരുതാന്‍.<br /><br />നന്ദിത താങ്കളെ ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന്, കണ്ണില്‍ പടര്‍ന്ന നനവിനെ മറച്ചുകൊണ്ട്, "അവള്‍ക്ക് എന്നെ ജീവനായിരുന്നു, എന്നോളം അവള് മറ്റാരയും സ്നേഹിച്ചിരുന്നില്ല" എന്ന മറുപടിയായിരുന്നു അജിത്തിന്. ജീവിതത്തില്‍ ഒരിക്കല്‍പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നില്ല എന്നും, വിവാഹത്തിനുമുന്‍പും ശേഷവും ഒരിക്കലും അവള് തന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും അജിത്ത് പറയുന്നു. അജിത്തിന്റെ പരിമിതികളേയും, ഇല്ലായ്മകളേയും അറിഞ്ഞ് എന്നും കൂടനിന്ന ഒരു ഉത്തമ ഭാര്യയായിരുന്നു നന്ദിത എന്ന് അജിത്ത് തന്നെ പറയുന്നു.<br /><br />വിവാഹത്തിനു ശേഷം നന്ദിത മുട്ടില്‍, മുസ്ലിം ഓര്‍ഫനേജ് കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. സ്വന്തം വീട്ടിലേക്ക് നടന്ന് പോകാന്‍ മാത്രം ദൂരമേയുള്ളൂ എന്നിരിക്കിലും എന്നും അജിത്തിന്റെ വീട്ടില്‍ നിന്നാണ് നന്ദിത ജോലിക്ക് പോയി വന്നിരുന്നത്. ഇതിനിടയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നന്ദിത അജിത്തിനെയും കൂട്ടി ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് പോയി. ആരയക്കയോ തോല്പിച്ച ഒരു വിജയീ ഭാവം അന്ന് അവളുടെ മുഖത്ത് നിഴലിച്ചിരുന്നു. ഒടുത്തൊരുങ്ങുന്നതില്‍ അധികം താല്പര്യം ഇല്ലതിരുന്ന അവള് അന്ന് നന്നായ് അണിഞ്ഞൊരുങ്ങി, എങ്ങനെയുണ്ട് എന്ന് അജിത്തിനോട് അഭിപ്രായവും ആരാഞ്ഞ്, സീമന്ത രേഖയില്‍ സുന്ദൂരവുമണിഞ്ഞ് സന്തോഷവതിയായാണ് അജിത്തിനൊപ്പം പോയത്. ബൈക്കില്‍ നന്ദിതയെ വീടോളം കൊണ്ടുവിട്ടിട്ട് അവള് വരുന്നതും കാത്ത് അജിത് ഗേറ്റില്‍ കാത്തു നിന്നു. വീട്ടിലേക്ക് ക്ഷണിക്കപ്പെടാഞ്ഞതിനാല്‍ നന്ദിതയും അജിത്തിനെ നിര്‍ബന്ധിച്ചില്ല. മരുമകന് ഗേറ്റില്‍ കാത്തു നില്ക്കുന്നു എന്നറിയുമ്പോള്‍ മാതാപിതാക്കള്‍ അജിത്തിനെ വീട്ടിലേക്ക് ക്ഷണിക്കുമന്ന് അവള് വൃഥാ പ്രതീക്ഷിച്ചിട്ടുണ്ടാവാം. തന്റെ ഭര്‍ത്താവിനെ ക്ഷണിക്കപ്പെടാത്ത വീട്ടിലേക്ക് പിന്നീട് പോകാന്‍ നന്ദിതയും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ എപ്പോള്‍ പോകണമന്നു തോന്നിയാലും ഞാന്‍ കാരണം പോകാതിരിക്കേണ്ട എന്നു അജിത്ത് പറഞ്ഞതനുസരിച്ച് ഇടക്കൊക്കെ നന്ദിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ ഒരിക്കല്‍ പോലും ക്ഷണിക്കപ്പെടാതിരുന്നിട്ടും, നന്ദിത വരുന്നതും കാത്ത് അജിത്ത് ബൈക്കുമായ് ഗേറ്റില്‍ തന്നെ കാത്തു നിന്നു. അതില്‍ ഒരു പാട് വേദനിച്ചിരുന്ന നന്ദിത പിന്നീട് ഒറ്റക്കാണ് വീട്ടില്‍ പോയിരുന്നത്.<br /><br />അജിത്തിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ പച്ച കല്ലു വച്ച ഒരു നാഗപട താലി വേണമന്ന ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തികമായ് ഞെരുക്കത്തിലായിരുന്ന അജിത്ത്, തനിക്ക് വിവാഹ സമ്മാനമായ് ലഭിച്ച മോതിരം അഴിച്ചു പണിത് നന്ദിതയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. വിവാഹത്തിന് വാങ്ങി നല്കിയ പച്ച പട്ടുസാരി ഞൊറിവിട്ടുടുത്ത് , പച്ചകല്ലു വച്ച നാഗപട താലിയും അണിഞ്ഞ് സന്തോഷവതിയായ് തന്റെ മുന്നില്‍ വന്ന നന്ദിത ഇന്നും അജിത്തിന്റെ കണ്ണിലുണ്ട്. നാട്ടില്‍ സ്വന്തമായ് ഒരു ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന അജിത്ത്, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കൊടുവില്‍ ഗള്‍ഫില്‍ പോകാനായ് ബോംബയിലേക്ക് വണ്ടി കയറി. എന്നാല്‍ വിസ സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ അജിത്തിന് രണ്ടുമാസത്തോളം ബോംബയില്‍ തന്നെ തങ്ങേണ്ടിവന്നു. അജിത്ത് നാട്ടിലില്ലാതിരുന്ന ആ ദിവസങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും കോളജില്‍ നിന്നും നന്ദിത സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കോളജില്‍ നിന്നും വീണ്ടും ചീരാലിലെ അജിത്തിന്റെ വീട്ടിലേക്ക്.<br /><div style="text-align: right;"><a href="http://nandithayutekavithakal.blogspot.com/2009/09/03.html">തുടരും.....</a><br /></div></div>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com3tag:blogger.com,1999:blog-5925892715156149992.post-38360326439189083402009-09-18T02:03:00.000-07:002009-09-20T05:16:48.117-07:00നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-01<div style="text-align: justify;">കേരളത്തിന്റെ ഹരിതഘട്ടം എന്നു വിശേഷിപ്പിക്കുന്ന പ്രക്യതി സുന്ദരമായ വയനാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍, സ്നേഹത്തിനുവേണ്ടി ഉഴറുകയും അതു ലഭിക്കാതെ വന്നപ്പോള്‍ അകാലത്തില്‍ മരണത്തെ പുല്കുകയും ചെയ്ത നന്ദിത എന്ന കവയത്രിയായിരുന്നു മനസ്സുനിറയെ. വരണമാല്യം ചാര്‍ത്തി അവള് വരിച്ച അജിത്തിന് എന്നും ഒരു വില്ലന്‍ പരിവേഷമായിരുന്നു വാമൊഴിയായും വരമൊഴിയായും കിട്ടിയിരുന്നത്. മേഘമുനകൊണ്ട് സ്വന്തം ഡയറിയില്‍ പ്രണയം കുറിച്ചിട്ട്, ആരോടും ഒന്നും പറയാതെ മലയാളികളുടെ മനസ്സില്‍ അവ്യക്ത സുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ച് കടന്നുപോയ നന്ദിതയുടെ മനസ്സ് കവര്‍ന്നെടുത്ത, അജിത്തിനെ കാണണം സംസാരിക്കണം എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ചീരാല്‍ വില്ലേജിലെ വീട്ടില്‍ എത്തുമ്പോള്‍, അജിത്ത് എങ്ങനെ ആകും പ്രതികരിക്കുക എന്ന ഒരു പേടി ഇല്ലാതിരുന്നില്ല. നന്ദിതയെകുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും , പ്രണയത്തെപറ്റിയും ചോദിക്കുമ്പോള്‍ എനിക്കുനേരെ നോക്കി പൊട്ടിതെറിച്ചേക്കുമോ എന്ന നേരിയ ഒരു ഭയം എന്നെ ഗ്രസിച്ചിരുന്നു. അതിനാല്‍ അജിത്തുമായ് സംസാരിക്കും മുന്‍പുതന്നെ ആ വീടിന്റെ ഒരു ചിത്രം എടുക്കാന്‍ സഹചാരിയായ ക്യാമറയും തയ്യാറാക്കികൊണ്ടാണ് ആ പടികടന്നത്. റോഡില്‍ നിന്നും അല്പം ഉയരത്തിലുള്ള, ചെമ്പകവും അരളിയും മന്ദാരവും പൂവിടര്‍ത്തില്‍ക്കുന്ന തൊടിയില്‍, ആഡ്യത്വം പ്രതിഫലിക്കുന്ന ഓടിട്ട ആ പഴയ വീടിന്റെ പടികടന്ന് മുറ്റത്തെത്തി ചിത്രം എടുക്കാന്‍ തുടങ്ങുമ്പോഴേക്കും അജിത്തിന്റെ അമ്മ ഉമ്മറത്തേക്കിറങ്ങിവന്നു.<br /><br />ചിത്രം എടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒരു നിരാശയോടെ ക്യാമറ മടക്കി, അജിത്തുണ്ടോ എന്നു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്കു കയറുമ്പോഴേക്കും കാഷായനിറത്തിലുള്ള ഷര്‍ട്ടും ലുങ്കിയും ധരിച്ചുകൊണ്ട് അജിത്ത് ഇറങ്ങിവന്നു. ശാന്തത തളം കെട്ടുന്ന മുഖം. തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍. മുടിയില്‍ നര ആക്രമിച്ചു തുടങ്ങിയങ്കിലും കാഴ്ചയില്‍ സുമുഖന്‍. സ്വയം പരിചയപ്പെടുത്തി അജിത്തിന്റെ ആത്മസുഹ്യത്തായ സുധീറിനെകുറിച്ചു ചോദിച്ചുകൊണ്ട് മെല്ലെ നന്ദിതയിലേക്കെത്തി. പ്രതീകഷകള്‍ക്കു വിരുദ്ധമായി വളരെ ശാന്തതയോടെ അതിലേറെ വികാരധിനിവേശത്തോടെ നന്ദിതയെകുറിച്ചുപറയുമ്പോള്‍ അയാളുടെ വാക്കുകള്‍ ഗദ്ഗദത്തോടെ മുറിയുന്നതും കണ്ണുകളില്‍ നനവുപടരുന്നതും ഞാന്‍ കണ്ടു. ഇടക്കൊക്കെ വിദൂരതയിലേക്ക് കണ്ണുനട്ട് മിണ്ടാതിരിക്കും. എന്നിട്ട് നൂറുനാവില്‍ വീണ്ടും പറഞ്ഞുതുടങ്ങും.<br /><br />നന്ദിത അവള് എന്തിനായിരുന്നു ആത്മഹത്യചെയ്തത്? ഉത്തരമില്ലാത്ത ഒരു സമസ്യ. 1994-ല്‍, വീട്ടില്‍ ഉണ്ടായ ഒരു കലഹത്തെ തുടര്‍ന്ന്, നന്ദിത ബത്തേരിയിലെ അവളുടെ ചെറിയമ്മയുടെ വീട്ടില്‍ ഒരു വെക്കേഷന് ചിലവിടാനായ് വന്നപ്പോഴാണ് അജിത്തിനെ കാണുന്നത് . അന്ന് അജിത്ത് അവിടെ വീടുപണിയുമായ് ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ജോലിക്കായ് ഉണ്ടായിരുന്നു. എന്നാല്‍ ആദ്യമായ് നന്ദിത അജിത്തിനെ കാണുന്നത് തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരമാണ്. സുഹ്യത്തുക്കളോടൊത്ത് കള്ളുകഴിച്ചുകൊണ്ടിരുന്ന സുമുഖനായ ചെറുപ്പുക്കാരനെ ഒറ്റനോട്ടത്തില്‍ തന്നെ നന്ദിതക്ക് ഇഷ്ടമായി എന്നുവേണം കരുതാന്‍. മനോഹരമായ ഒരു പുഞ്ചിരിയെറിഞ്ഞ് നടന്നുപോയ നന്ദിതയോട് അജിത്തിനും വല്ലാത്ത അടുപ്പം തോന്നി. പിന്നീട് എല്ലാദിവസവും, ജോലിക്കായ് ചെറിയമ്മയുടെ വീട്ടിലെത്തുന്ന അജിത്തിന് ക്യത്യസമയത്തുതന്നെ ഊണും ചായയും ഒരുക്കി നന്ദിതതന്നെ വിളമ്പി ഊട്ടി. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരുവിധ സാമ്യതയുമില്ലാതിരുന്നിട്ടും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നന്ദിത അജിത്തുമായ് ഒരുപാട് അടുത്തു. നന്നായ് പുകവലിക്കുന്ന ശീലമുള്ള അജിത്തിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റ് എടുത്ത്, നോക്കിയിട്ടുതരാം എന്നുപറഞ്ഞ് ദൂരെകൊണ്ടുപോയി സിഗരറ്റ് നശിപ്പിച്ചിട്ട് കവര്‍ മാത്രമായ് തിരികെ പോക്കറ്റില്‍ വച്ചുകൊടുക്കുന്ന സ്നേഹസമ്പന്നയായ ഒരു കാമുകിയായി മാറാന്‍ അധിക ദിവസങ്ങള്‍ എടുത്തില്ല നന്ദിത. അജിത്തിനുവേണ്ടി വച്ചുവിളമ്പിയും, അവന്റെ സുഹ്യത്തുക്കളോടൊപ്പം മധുരകള്ളുകഴിച്ചും സ്നേഹിച്ചും പരിഭവിച്ചും പ്രണയത്തിന്റെ മാധുര്യം ആവോളം അനുഭവിച്ച നന്ദിത അവധിക്കാലം കഴിഞ്ഞ് തിരികെ മടങ്ങും മുന്‍പേ എല്ലാം ഉറപ്പിച്ചിരുന്നു.<br /><br />എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നിരുന്ന നന്ദിത വെക്കേഷന് കഴിഞ്ഞ് കോളജ് തുറന്നപ്പോള്‍ കോഴിക്കോടിന് തിരിച്ചുപോയി. ഫറൂക്കിലെ കോളജില്‍ താല്കാലിക അധ്യാപികയായിരുന്നു അന്ന് നന്ദിത. എല്ലാ വെള്ളിയാഴ്ചകളിലും അജിത്ത് മുടങ്ങാതെ ഫാറൂക്കില്‍ പോയി നന്ദിതയെ കണ്ടു. ബീച്ചിലും പാര്‍ക്കിലും സായാഹ്നങ്ങള്‍ ചിലവഴിച്ചും, സുഹ്യത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചും ശനിയും, ഞായറും പ്രണയത്തിന്റെ മധുരിമ അഘോഷിച്ച അവര്‍ പ്രണയം അധികകാലം നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കാതെ, മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചു. അജിത്തിന്റെയോ നന്ദിതയുടേയോ വീട്ടില്‍ അറിയാതെയായിരുന്നു ആ വിവാഹം. കോഴിക്കോട്, ഫറൂക്കില്‍ ചിലവിട്ട ഒരുവര്‍ഷകാലത്തിനുള്ളില്‍ മൂന്നു വിവാഹങ്ങള്‍. ആദ്യം ഫറൂക്ക് രജിസ്റ്ററാഫീസില്‍ വച്ച് അജിത്തിന്റെ കുടുംബ സുഹ്യത്തിന്റെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ മാര്യേജ്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്പ്രകാരം അല്ലാതെ നടന്ന വിവാഹത്തിന് നിയമസാധുതയില്ലാത്തതിനാല്‍ പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ രജിസ്റ്റര്‍ ആഫീസില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം അജിത്തിന്റെ അച്ഛന്റെയും, അമ്മയുടേയും, ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ മാര്യേജ് രജിസ്ട്രേഷന്. അന്ന് സ്വന്തം മകള്‍ മാനസികരോഗത്തിനടിമയാണന്ന് രജിസ്ട്രാഫീസറെ ബോധിപ്പിച്ച അച്ഛന് ശ്രീധര മേനോനൊടും അമ്മ പ്രഭാവതിയോടും ചെയ്ത ഒരു പ്രതികാരംകൂടിയായിരുന്നുവോ ഈ വിവാഹം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.<br /><br />പിന്നീട് ഒക്ടോബറില്‍ ബത്തേരിയിലെ ശ്രീഗണപതി ക്ഷേത്രത്തില്‍വച്ച് അജിത്തിന്റെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ എല്ലാവിധമായ ആര്‍ഭാടത്തോടയും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം. വിവാഹത്തിനു രണ്ടുനാള്‍ മുന്‍പ് കോഴിക്കോട് നന്ദിത താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്നും അജിത്തിന്റെ സുഹ്യത്തുക്കള്‍ സെക്ക്യൂരിറ്റി പ്രൊട്ടക്ഷനോടുകൂടി ചീരാലുള്ള ബന്ധുവിന്റെ വീട്ടിലെത്തിച്ചു. അവിടനിന്നും അജിത്ത് വാങ്ങി നല്കിയ പട്ടു വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് കതിര്‍മണ്ഡപത്തിലേക്ക്. നന്ദിതയുടെ മാതാപിതാക്കളുടേയും ബന്ധുക്കളുടെയും ഭീഷണികള്‍ക്ക് വഴങ്ങാതെയുള്ള ആ വിവാഹത്തില്‍ നന്ദിതയുടെ ബന്ധുക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. നന്ദിതയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന പ്രതിലോമകരമായ ഇടപെടല്‍ മൂലം വിവാഹം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയുള്ള കരുതല്‍ നടപടിയായിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹ രജിസ്ട്രേഷന്.<br /><br />ഫറൂക്കില്‍ വച്ച് നടന്ന ആദ്യ രജിസ്റ്റര്‍ മാര്യേജില്‍, സാക്ഷിയായ് ഒപ്പിട്ട സുഹ്യത്തുവഴി അജിത്തിന്റെ വീട്ടില്‍ രഹസ്യ വിവാഹത്തെ കുറിച്ചറിഞ്ഞപ്പോള്‍ തന്റെ മേലുദ്യോഗസ്ഥന്റെ മകള്‍ എന്ന കാരണത്താല്‍ അജിത്തിന്റെ അച്ഛന്റെ ഭാഗത്തുനിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി. ആരും അറിയാതെ നടന്ന ആ വിവാഹ ബന്ധം വേര്‍പെടുത്തി മേലുദ്യോഗസ്ഥന്റെ മകളെ തിരിച്ചേല്പിക്കുവാന്‍ അദ്ദേഹത്തെകൊണ്ടാകും വിധം ശ്രമിച്ചു. പക്ഷേ അജിത്തും, നന്ദിതയും തങ്ങളുടെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. അവസാനം അജിത്തിന്റെ അച്ഛന്റെ തീരുമാനപ്രകാരമാണ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ബത്തേരി രജിസ്റ്റര്‍ ആഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും, പിന്നീട് ഗണപതി ക്ഷേത്രത്തില്‍ വച്ച് ആര്ഭാടമായ് വിവാഹം നടത്തിയതും.<br /><div style="text-align: right;"><a href="http://nandithayutekavithakal.blogspot.com/2009/09/02.html">തുടരും.....</a><br /></div><span style="color: rgb(0, 51, 0);font-size:85%;" >തലക്കെട്ട്: നന്ദിതയുടെ <a href="http://nandithayutekavithakal.blogspot.com/2008/01/blog-post.html">ലയനം</a> എന്ന കവിതയില്‍ നിന്ന്</span><br /><br /></div>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com2tag:blogger.com,1999:blog-5925892715156149992.post-41740992678273956592009-05-17T19:56:00.001-07:002009-05-17T20:03:50.854-07:00നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി<div style="text-align: justify;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOnSXS7mDLmX8ZrscyBMle7zc9GvChKhVjgGhg5hF8vnbBx21UNqtpptrUz3BnjoPKPx6qcRin_WhRSv_h0rISyrldcQ-I5u2_zy45Y3Vhw9KqPcdKiWVVYiHhI7YRyX117zKD8wBmXVJ4/s1600-h/Nanditha+Nattupacha.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 388px; height: 293px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOnSXS7mDLmX8ZrscyBMle7zc9GvChKhVjgGhg5hF8vnbBx21UNqtpptrUz3BnjoPKPx6qcRin_WhRSv_h0rISyrldcQ-I5u2_zy45Y3Vhw9KqPcdKiWVVYiHhI7YRyX117zKD8wBmXVJ4/s400/Nanditha+Nattupacha.jpg" alt="" id="BLOGGER_PHOTO_ID_5336993619188647890" border="0" /></a>വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു. ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അക്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.<br /></div><div style="text-align: justify;"><br /><div style="text-align: right;">തുടര്‍ന്ന് വായിക്കാന്‍ <a href="http://www.nattupacha.com/content.php?id=320">ഇവിടെ ക്ലിക്</a> ചെയ്യുക<br /><br /></div></div>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com1tag:blogger.com,1999:blog-5925892715156149992.post-81189193122384397082009-03-08T03:42:00.000-07:002009-09-24T21:23:32.290-07:00....നന്ദിത...." നേര്‍ത്ത വിരലുകള്‍ കൊണ്ട്<br />ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും<br />ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..."<br /><br />-നന്ദിത-<br /><br />" നിന്റെ വാക്കുകള്‍ക്ക് വഴിപിഴച്ചിരുന്നുവൊ?<br />പിറക്കാതെ പോയ നിന്റെ കിനാവുകള്‍....<br />നിന്റേതു മാത്രമായി നീ പുണര്ന്നുറങ്ങിയവ.<br />നീ കാത്തിരുന്നതാരെ?<br />കണ്ണിലെ ചുവപ്പില്‍ നീ കണ്ടെടുത്തത്... ഓര്‍മകളെ,<br />പക്ഷേ,<br />നിന്റെ ഓര്‍മ്മകളില്‍ കാലം ചുട്ടെടുക്കുന്നത് കറുപ്പും.... മരണത്തിന്റെ കറുപ്പ്...<br />നിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തേണ്ട വിരലുകള്‍,<br />ഒരു പക്ഷെ നിന്റെ ആയുസ്സില്‍ എരിഞ്ഞടര്‍ന്നിരിക്കാം.<br />വിവേകം നഷ്ടപ്പെട്ടെന്നുറപ്പായ കണ്ണാടിയില്‍<br />വെറുതെ നീ നോക്കിയിരുന്നതെന്തിനാവാം?<br />എങ്ങുമെത്താതെ നീ അവസാനിപ്പിച്ച നിന്റെ യാത്ര<br />നിന്റെ വേരുകള്‍ തേടിയുള്ളതായിരുന്നുവോ?<br />നിന്റെ ചിന്താശകലങ്ങളെ വലിച്ചെറിയാന്‍<br />തീപ്പൊരിയന്വേഷിച്ചതെന്തിനു നീ?<br />അടങ്ങാത്ത ദാഹത്തിനു നീട്ടിയ കൈക്കുടന്നയില്‍<br />തീര്‍ത്ഥമായി ഒരു തുള്ളി കനിവ് ചോദിച്ചതെന്തിനു നീ?<br />പടിഞ്ഞാറന്‍ ചുവപ്പില്‍ തിളക്കുന്നതാരകമെന്ന്<br />നീ കള്ളം പറഞ്ഞതല്ലയോ?<br />നീയുണരാന്‍ കൊതിച്ച പുലരികളും<br />നീയുറങ്ങാന്‍ കൊതിച്ച രാത്രികളും,<br />ഇന്നും അനന്തമായി ഒഴുകുന്നതെന്തിനാവാം?<br />ഇന്നെന്റെ പുസ്തകത്തിന്റെ പുറം ചട്ടയില്‍<br />കറുത്ത പൊട്ടും, ഒറ്റക്കണ്ണുമായി<br />നീയെന്നെ നോക്കി ഉരിയാടുന്നതെന്താവാം?<br /><br />ചിന്തകളെ പുതപ്പിക്കന് നീ തേടിയത്<br />ഒരു മഞ്ഞപ്പട്ടെങ്കില്,<br />വെറുമൊരു 'കാകു' വായി എന്നിലവശേഷിക്കുന്ന<br />നിന്റെ ചിന്തകളെ പുതപ്പിക്കാന്‍<br />ഞാന്‍ എന്തു തേടണം.....???<br /><br /><span style="color: rgb(102, 102, 102);font-size:85%;" ><a href="http://shaheerkunhappa.blogspot.com/2006/12/blog-post_3667.html"><span style="color: rgb(192, 192, 192);"><span style="text-decoration: underline;">- ഷഹീര്‍ കെ.കെ.യു -</span></span></a></span><br /><span style="color: rgb(153, 153, 153);font-size:85%;" ><br /></span>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com1tag:blogger.com,1999:blog-5925892715156149992.post-26377493432224112012009-02-14T03:43:00.000-08:002009-02-14T06:29:55.594-08:00നന്ദിതയ്ക്ക് - ദേവസേന<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://www.epathram.com/magazine/notes/2008/09/blog-post.shtml"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 123px; height: 123px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDWJaX8S9tHXYjuRJZ2lu1lVs9LK7Qb6rBEVrNi6TiuKyhnduZAeBQnt_roK8dgLG8CJol4HJL2W7yt9wmVSE0cRYaBlfE73CScbmrygLT2Qhn3BNCmd3RmFnpfBzCGMZCxZHkF9nqWNQk/s200/Nanditha.jpg" alt="" id="BLOGGER_PHOTO_ID_5302641036697494146" border="0" /></a>മരണത്തോളം സത്യമായിരുന്ന പ്രണയത്തിനും<br />ജീവിതത്തോളം സത്യമായിരുന്ന കവിതയ്ക്കും<br /><br /><div style="text-align: justify;">6-7 കൊല്ലങ്ങള്‍ക്കു മുന്‍പ് പത്രത്തില്‍ വന്ന മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഡയറിത്താളുകളില്‍ കവിതകള്‍ കുറിച്ചിട്ട്, മഴവില്ലു പോലെ ജീവിതം അല്‍പ്പനേരം പ്രസരിപ്പിച്ച്, പിന്നീടു മാഞ്ഞു പോയ നന്ദിതയെ ക്കുറിച്ചുള്ള ആ കുറിപ്പ്, സശ്രദ്ധം വായിച്ച്, ആ പത്രത്താള്, നിധി പോലെ സൂക്ഷിക്കുന്ന പ്രിയപ്പെട്ട അപൂര്‍വ്വം പുസ്തകങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചു കിടന്നിരുന്നു, കാലങ്ങളോളം. ഒരു കവിതയെങ്കിലും എഴുതുകയോ, നേരമ്പോക്കിനെങ്കിലും ഒരു കവിത വായിക്കുകയോ ചെയ്യാതിരുന്ന ആ കാലത്തു എന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതെന്താണെന്നുള്ളതിനു ഉത്തരമില്ല. അല്ലങ്കില്‍ത്തന്നെ ഉത്തര മില്ലായ്മയുടെ അനവധി ചോദ്യങ്ങള്‍ തന്നെയാണു ജീവിതം. ചിലരോടങ്ങനെയാണു; വെറുതെ തോന്നുന്ന ആകര്‍ഷണം. ചിലര്‍ എഴുത്തു കൊണ്ടു പ്രലോഭിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ അവരുടെ ജീവിതം കൊണ്ടും, മരണം കൊണ്ടുമാണു ആകര്‍ഷിക്കപ്പെടുന്നത്.<br /></div><br /><div style="text-align: justify;">ആരായിരുന്നു നന്ദിത? 1999-ല്‍, 28-)o വയസ്സില്‍, മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, ജീവന്റെ തിരി സ്വയം ഊതി ക്കെടുത്തി മരണത്തിന്റെ തണുത്ത താഴ്വരയിലേക്ക് നടന്നു പോകാന്‍ കാരണമെന്തായിരുന്നു? പലരും പലതും പറയുന്നു. രാവ് മൂര്‍ഛിച്ച നേരത്ത് വന്ന ഒരു ഫോണ്‍ കാള്‍. ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് എടുത്തു ചാടാന്‍, അത്ര മാത്രം ഉത്ക്കടമായി അവരെ തകര്‍ത്തു കളഞ്ഞ എന്തു സന്ദേശമായിരുന്നു ആ ഫോണ്‍ കാളില്‍ ഉണ്ടായിരുന്നത്? അതോ അങ്ങനെ ഒരു ഫോണ്‍ കാള്‍ വന്നിരുന്നുവോ? എല്ലാം ഇപ്പോഴും മൂടല്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദുരൂഹതകള്‍.<br /></div><br /><div style="text-align: justify;">സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല. പക്ഷേ കവിതയിലെ വരികള്‍ മൗന സഞ്ചാരം നടത്തുന്ന വഴികളില്‍ വ്യാപിച്ചു കിടക്കുന്ന പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണ ചിന്ത അങ്ങനെ പലതു മുണ്ടെങ്കിലും, നെടുകയും കുറുകയും പായുന്നത് പ്രണയം മാത്രമാണന്നതു വലിയ സൂക്ഷ്മ പരിശോധന യൊന്നുമില്ലാതെ തന്നെ കണ്ടെത്തുവാന്‍ കഴിയുന്നുണ്ട്.<br /></div><br />പ്രണയ മിവിടെ രംഗ പ്രവേശനം ചെയ്യുകയാണ്.<br /><br /><div style="text-align: justify;">ലോക മഹാത്ഭുതങ്ങളില്‍ പ്രമുഖമായ താജ് മഹല്‍-ന്റെ നാട്ടില്‍ പിറന്ന ഓരോ ഭാരതീയന്റെ ഉള്ളിലും പ്രണയത്തിന്റെ വെണ്ണ ക്കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നതില്‍ ആരെയാണു പഴി പറയാന്‍ കഴിയുക?<br /><br />കൃഷ്ണന് - ഭാരതീയ സ്ത്രീകളൂടെ ഉള്ളിലേക്ക് ദൈവികതയില്‍ കവിഞ്ഞ്, പ്രണയ -ശൃംഗാര ഭാവങ്ങളെയാണു സന്നിവേശിപ്പിക്കുന്നത്. ഒരു ശരാശരി ഭാരതീയന്, ബാഹ്യമായെങ്കിലും അനുഷ്ടിക്കാ നാഗ്രഹിക്കുന്ന ഒന്നാണു ഏക പത്നീ സമ്പ്രദായം. അക്കാര്യത്തില്‍ അഗ്ര ഗണ്യനായ രാമനെ ഒന്നോര്‍ക്കാന്‍ പോലും ശ്രമിക്കാതെ, ശോകത്തിലും, ആഹ്ലാദത്തിലും, അമ്പരപ്പിലും എന്റെ കൃഷ്ണാ-യെന്നു വിളിച്ചു സായൂജ്യമടയുന്ന ഭാരത സ്ത്രീകള്‍. ഭര്‍ത്താവിനോ കാമുകനോ പക്ഷേ ഗോപാലകന്റെ അനുയായികളാകുന്നത് സങ്കല്‍പ്പത്തി നപ്പുറമാണു. ഈ വിരോധാ ഭാസത്തെ എന്തു വിളിക്കണം?<br /><br />പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ട എഴുത്തുകാരുടെ ഉദ്ധരണികളി ങ്ങനൊക്കെയാണു.<br /><br />"ഉരുകുകയാണു, ഉരുകുകയാണു, എന്നില്‍ നീയല്ലാതെ വേറൊന്നും ശേഷിക്കുന്നില്ല" ന്ന് മാധവിക്കുട്ടി.<br /><br />"പ്രണയത്തിന്റെ ഉത്കണ്ഠ കിടക്കയി ലവസാനിക്കുന്നുവെന്ന്" മാര്‍ക്കേസ്.<br /><br />"എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്" എന്നു വി.ജി. തമ്പി.<br /><br />"അവളോടുള്ള പ്രണയം നാള്‍ക്കുനാള്‍ കൂടി വിഷാദരോഗത്തേയും വെല്ലുന്ന മനോവ്യഥ യുണ്ടാക്കിയെന്ന്", ലോഹിതദാസ് 'വിഷാദ കാലത്തിന്റെ ഓര്‍മ്മ ക്കുറിപ്പില്‍"<br /><br />"സര്‍പ്പ ശയ്യക്കു മീതെ വിഷ ദംശ മേല്‍ക്കാതെയുള്ള സ്വപ്നം കാണലാണു പ്രണയ'മെന്ന് ജീവനൊടുക്കിയ ഷെല്‍വി.<br /><br />"പ്രണയം ഭംഗിയുള്ള നുണയാണെന്ന്" ഷിഹാബുദ്ദിന്‍ പൊയ്തുംകടവ്<br /><br />'വസന്തം ചെറി മരങ്ങളോടു ചെയ്യുന്നത് എനിക്കു നിന്നോടു ചെയ്യണമെന്ന്' നെരൂദ പാബ്ലോ.<br /><br />കുഴൂര്‍ വില്‍സന്റെ: "ഞാനാദ്യം മരിച്ചാല്‍ നിന്നെയാരു നോക്കുമെന്നല്ലായിരുന്നു, ആരെല്ലാം നോക്കു മെന്നായിരുന്നു" എന്ന വരികളില്‍ പ്രണയത്തെ നാം എക്സ്ട്രീം ലെവലില്‍ കണ്ടെത്തുന്ന... പൊസ്സെസ്സിവെനെസ്സ്.<br /><br />സ്വപ്നം കാണലാണെന്ന്,<br />ഉരുക്കമാണെന്ന്,<br />ഏകാന്തതയാണന്ന്,<br />കിടക്ക വരെയെ ത്തുമ്പോള് അവസാനിക്കുമെന്ന്,<br />സൗന്ദര്യമുള്ള നുണയാണെന്ന്<br />ആത്മാവിന് മേലും, ശരീരത്തിന്മേ ലുമുള്ള പെയ്തടങ്ങലാണെന്ന്.<br /><br />സര്‍ഗ്ഗാത്മക വ്യാപാരത്തി ലേര്‍പ്പെടുന്ന ഒട്ടു മിക്ക എഴുത്തുകാരും വിഷാദം പൂക്കുന്ന വഴികളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണു. മലയാള സാഹിത്യത്തിന്റെ കനക സിംഹാസന ത്തിലിരിക്കുന്ന, നാം ഹൃദയ പൂര്‍വ്വം അംഗീകരിക്കുന്ന, വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍, കവി അയ്യപ്പന്, കെ.പി. രാമനുണ്ണി, കമലാദാസ്, സുഭാഷ് ചന്ദ്രന്, സിനിമാ സംവിധായകന് ലോഹിത ദാസ് തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന അനിശ്ചിതത്വത്തിന്റെ ഇരുളുകളില്‍ മരണത്തെ കണക്കറ്റു കാമിച്ച നിരവധി പരാമര്‍ശങ്ങളുണ്ട്.<br /><br />അക്ഷരങ്ങള്‍ക്കു ജീവനുണ്ടന്നുള്ളതു സത്യമാണു. അല്ലെങ്കില്‍ പിന്നെങ്ങനെയാണു, ഒരിക്കല്‍ പോലും പകല്‍ വെളിച്ചത്തിലേക്ക് വരരുതു എന്നു നിശ്ചയി ച്ചുറപ്പിച്ചതു പോലെയുള്ള തലക്കെട്ടു പോലുമില്ലാതെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ചിറകുകള് മുളപ്പിച്ചു പുറത്തേക്കു പറന്നു വന്നത്?<br /></div><br />സ്വാതന്ത്ര്യ മില്ലായ്മയുടെ നീലക്കയങ്ങളിലവര് പിടഞ്ഞിരുന്നുവോ എന്ന് ശങ്കിപ്പിക്കുന്ന വരികളിങ്ങനെ:-<br /><br />"ഛിടിയ ഗര്‍'ലെ ഇരുണ്ട കൂട്ടിലെ<br />സ്വര്‍ണ്ണ ച്ചിറകുള്ള പക്ഷീ<br />ഒരിക്കല്‍ പോലും നീ<br />മിന്റെ പൊന്തൂവലുകള് വിടര്ത്തിയില്ല<br />മഴ മേഘങ്ങള്‍ കണ്ട്<br />പീലി വിരിച്ചാടുന്ന മയിലുകള്‍ ക്കൊപ്പം ഉണര്‍ന്നില്ല<br />ഗുല്‍ മോഹര്‍ പൂത്ത വേനലില്‍<br />മൊഴിയറ്റ സ്വരങ്ങള്‍ ചീന്തിയെടുത്ത്<br />സാധകം ചെയ്തില്ല<br />ഇരുമ്പില്‍ തീര്‍ത്ത<br />നിന്റെ കൂടിന്റെ അഴികള്‍<br />ഞാനിന്നലെ സ്വപ്നം കണ്ടു.<br /><br /><div style="text-align: justify;">സ്ത്രീ എഴുതുമ്പോള്‍, -കലാപരമായ പ്രവൃത്തിയി ലേര്‍പ്പെടുന്ന ഏതു സ്ത്രീയും - ഒരു പുരുഷന്റെ തിനെക്കാള് അന്‍പതു മടങ്ങങ്കിലും സ്ട്രെയിന്‍ എടുക്കേണ്ടതായി വരുന്നുണ്ട്. സാധാരണക്കാരിയായ ഒരു സ്ത്രീ / കുടുംബിനി, വീട്, മക്കള്‍, ഉദ്യോഗം, ഭര്‍ത്താവ്, തുടങ്ങി ജീവിതമെന്ന മഹാസമുദ്രത്തിന്റെ കരയിലേക്കു കയറിയിരുന്നാണു അവളുടെ സര്‍ഗ്ഗ ജീവിതത്തെ പരിപോഷിപ്പികുനത്. അവളുടെ ഉത്ക്കടമായ ഉദ്യമത്തിന്റെ വിജയമാണു എഴുത്ത്. യാതനകള്‍ നേരിട്ട് എഴുതുമ്പോഴും നേരിടുന്ന വിഷയ പരിമിതി കളവളെ ഭയപ്പെടു ത്തുന്നുണ്ട്. (അപൂര്‍വ്വം സ്ത്രീകളെയൊഴികെ). പ്രണയം, ലൈംഗികത ഇമ്മാതിരി വിഷയങ്ങള്‍, 21-ആം നൂറ്റാണ്ടിന്റെ നട്ടുച്ച യിലെത്തിയിട്ടും സ്ത്രീകള്‍ക്കു അപ്രാപ്യമായ മേഖല പോലെ ഗര്‍വ്വിച്ചു നില്ക്കുകയാണു.<br /><br />സ്വാതന്ത്യ മില്ലാമയ്മെ ക്കുറിച്ചുള്ള പറച്ചില് വെറുതെയല്ല. ജീവനോടെയിരിക്കുമ്പോള്‍ നന്ദിതയുടെ ഒറ്റ കവിത പോലും വെളിച്ചം കാണിക്കാനാവാതെ, മരണ ശേഷം മാത്രം കവിതയെന്നഭാവേന പുറത്ത് വന്ന അവരുടെ ചിന്തകള്‍, രോഷങ്ങള്‍, ഭ്രാന്ത്. സ്വാതന്ത്ര്യമില്ലാമയുടെ ഏതൊക്കെയോ ഇരുണ്ട തുരങ്കങ്ങളിലൂടെയാണവളും അവളുടെ കവിതകളൂം കടന്നു പോയതെന്നതിന്റെ വെളിപ്പെടുത്തലുകളാണു.<br /><br />നന്ദിതയുടെ പേരിനോടു ചേര്‍ത്ത് വെക്കാന്‍ കഴിയുന്ന പേരാണു കവയത്രി സില്‍വിയാ പ്ലാത്ത്. നിരവധി ഘട്ടങ്ങളില്‍ വിഷാദ രോഗത്തില്‍ നിന്നും മരണത്തിന്റെ കൈവഴി കളിലേക്കു വീണു, തെന്നി മാറി, ജീവിതം മടക്കി ക്കൊണ്ടു വന്നിട്ടും, പാചക വാതകം അഴിച്ചു വിട്ടു ഓവനിലേക്ക് മുഖം കയറ്റി വെച്ച് മരണത്തെ ആശ്ലേഷിച്ച, അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയാ പ്ലാത്ത്.<br /><br />മരണമെന്നത് ശ്വാശ്വതമായ നിയമാണു. നിത്യമായ സത്യമാണു. അതു കൊണ്ടാവാം 'മരണം പോലെ കഠിനമാണു പ്രണയമെന്ന്" സോളമന് രചിച്ചിരിക്കുന്നത്.<br /><br />പ്രണയം മൂര്‍ച്ഛിക്കുമ്പോള്‍, കമീതാക്കാള്‍ 'ഒരുമിച്ച് ജീവിക്കാം നമ്മുക്ക്, എന്നതിനേക്കാള്‍... ഒരുമിച്ച് മരിക്കാം എന്നു പറഞ്ഞും പ്രവര്‍ത്തിച്ചും സായൂജ്യ മടയുന്ന രീതിയാണു പറയുന്നതായാണു കണ്ടു വരുന്നതിനെന്നുള്ളതിനു ഊന്നല്‍ കൊടുത്ത് ഇടപ്പള്ളിയുടെ വരികളിങ്ങനെ:-<br /><br />'ഒന്നിലും സഹകരിക്കാത്ത ലോകമേ -<br />എന്തിനും സഹകരിക്കുന്ന ശാരതാകാശമേ !!!'<br /><br />ഇടപ്പള്ളിയുടെ വരികളിവിടെ ഉദ്ധരിക്കുന്നത് യാദൃശ്ചികമല്ല. മനപൂര്‍വ്വമാണു.<br /><br />പ്രണയ തിരസ്കാരം മരണത്തിലേക്കു വഴി നടത്തിയ ഇടപ്പള്ളിയുടെ വരികളോട് ചേര്‍ത്ത് വെച്ച് വായിക്കാന്‍, കവികള്‍ പ്രവചനാത്മാക്കളാണെന്നോര്മ്മിപ്പിച്ച്, മരണത്തോടുള്ള ആസക്തിയില്‍ നന്ദിതയെഴുതിയ തലക്കെട്ടില്ലാത്ത മറ്റൊരു കവിതയിങ്ങനെ !!<br /><br />"കാറ്റ് ആഞ്ഞടിക്കുന്നു<br />കെട്ടു പോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.<br />മുടി കരിഞ്ഞ മണം<br />അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,<br />ഉരുകുന്ന മംസം<br />ചിരിക്കുന്ന തലയോട്ടി<br />ഞാന്‍ ചിരിക്കുന്നു<br />സ്വന്തം വധ്യത<br />മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി<br />ഞാന്‍ ചിരിക്കുന്നു..<br />ഭ്രാന്തമായി."<br /><br />കവിതകളുടെ പേരില്‍ നന്ദിത എന്നും ഓര്‍മ്മിക്കപ്പെടും, വരുന്ന തലമുറകളാലും ആദരിക്കപ്പെടാന് പാകത്തിനു എന്തോ ഒന്ന് ആ അക്ഷരങ്ങളില്‍ ആളി പ്പടരുന്നുണ്ട്.<br /><br />ആത്മാഹൂതി യെക്കുറിച്ചോ ര്ക്കുമ്പോള്, ഒരു സെപ്റ്റംബര്‍ മാസം ഹൃദയം തകര്‍ന്ന് മുന്നില്‍ നില്ക്കും, തലസ്ഥാ നനഗരിയിലെ ഒരു ഹോട്ടല്‍ മുറി മുന്നില്‍ പൊടുന്നനെ തുറന്നു വരും. രണ്ടു ദിനം പഴക്കമാര്‍ന്ന ഒരു ശരീരം തൂങ്ങി നില്‍ക്കുന്നത് കണ്ട് പ്രജ്ഞ കെട്ടു പോയത്, കരങ്ങളില്‍ കോര്‍ത്തു നടന്നിരുന്ന ആ വിരലുകള്‍ക്ക് ഇനി ജീവന് തിരികെ വരില്ലേയെന്ന് നൊന്തു പിടഞ്ഞ്, തലച്ചോറിന്റെ സ്ഥിരത കൈ മോശം വന്നു പോയത്. മോഹഭംഗ ങ്ങളെയെല്ലാം കൈപ്പിടി ചാരമാക്കി, ഒരു കുടത്തിനുള്ളില്‍ പാപനാശിനി യിലേക്ക്, എല്ലാം ജയിച്ചുവെന്ന മട്ടില്‍ തുള്ളി മറിഞ്ഞു പോകുന്നതു കണ്ടു സ്വയം നഷ്ടപ്പെട്ടു പോയത്. ഫണമൊതുക്കി നെഞ്ചില്‍ മയങ്ങി ക്കിടന്നൊരു കരിനാഗത്താന്‍ പെട്ടന്നുണര്‍ന്ന് ആഞ്ഞു ആഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നു. ഇനി വയ്യ ബാക്കിയൊന്നും ഓര്‍ക്കുവാന്‍.<br /><br />ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണു,<br />മുറിവുകളുടെ രണഭൂമികകളാണു.<br />മരണം - അതുമാത്രമാണു നിത്യമായ സത്യം.<br /></div><br />- <em>ദേവസേന<br /><br /><span style="font-size:85%;"><span style="color: rgb(153, 153, 153);">Source: http://www.epathram.com/magazine/notes/2008/09/blog-post.shtml</span></span><br /></em>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com8tag:blogger.com,1999:blog-5925892715156149992.post-58975504783227786932009-02-08T00:40:00.000-08:002009-02-11T02:55:44.689-08:00ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുംമുമ്പേ.... അവശേഷിച്ച ഈ ചലനവും നിലച്ചങ്കില്‍<div style="text-align: justify;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirqnb6RAvFEVCridGXE2dKdkcTu89zjbPCIYt4mCX5yPrLwWpPfSBMKMjcT4ideikHwg6ml1fOkruzuIMDd4bqy-0pceBrvz1fKKl90bFKFkO3-07Fy-6-jqVTpQBb4UrJfxmtqrVzdSN6/s1600-h/Nanditha+Final.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 342px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirqnb6RAvFEVCridGXE2dKdkcTu89zjbPCIYt4mCX5yPrLwWpPfSBMKMjcT4ideikHwg6ml1fOkruzuIMDd4bqy-0pceBrvz1fKKl90bFKFkO3-07Fy-6-jqVTpQBb4UrJfxmtqrVzdSN6/s400/Nanditha+Final.jpg" alt="" id="BLOGGER_PHOTO_ID_5286242861638642386" border="0" /></a>ചില ജന്മങ്ങളുണ്ട് - പൂമൊട്ടു പോലെ വിടര്‍ന്നു വരുന്നു, അഴകു ചൊരിയുന്നു, മണം വീശി തുടങ്ങുന്നു, പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിയില്ല. ആര്‍ക്കും അത് ഗണിച്ചെടുക്കാനുമാകില്ല... നന്ദിത എന്ന പെണ്‍കുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്. സ്വയം കെടുത്തി കളയും മുന്‍പ് അവളുടെ മനസിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു. തിളങ്ങുന്നവ, അവള്‍ക്കു മാത്രം സ്വന്തമായവ: </div><div style="text-align: justify; color: rgb(0, 0, 0);"><div style="text-align: justify;">-സുഗതകുമാരി-<br /></div><br /><span style="color: rgb(0, 0, 0);">ന</span><span style="color: rgb(0, 0, 0);"><span style="color: rgb(255, 255, 255);"><span style="color: rgb(0, 0, 0);">ന്ദിത...അകാലത്തില്‍ പൊലിഞ്ഞുപോയ നക്ഷത്രം</span></span> <span style="color: rgb(0, 0, 0);">1969 മെയ് 21ന് വയനാട് ജില്ലയിലെ മക്കടി മലയിലാണ് നന്ദിത ജനിച്ചത്. അച്ഛന് ശ്രീധര മേനോന്, അമ്മ പ്രഭാവതി... ഇഗ്ലീഷില്‍ M.A യും B. Ed ഉം എടുത്തു... </span></span><span style="color: rgb(0, 0, 0);">വയനാട്ടില്‍ വീട്ടിനടുത്തുള്ള മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് കോളേജില്‍ ഇഗ്ലീഷ് അദ്ധ്യാപികയായിരുന്നു.</span><span style="color: rgb(0, 0, 0);">... 1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതം. </span>നന്ദിത വിവാഹിതയായിരുന്നു. ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്... ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍...<br /></div><span style="color: rgb(0, 0, 0);"><br /></span><div style="text-align: justify; color: rgb(0, 0, 0);"><span style="color: rgb(0, 0, 0);">സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്ഛനും അനിയനും പോലും അക്കാര്യം അറിയുന്നത് നന്ദിത ഇവിടം വിട്ടു പോയശേഷമാണ്. മറ്റുള്ളവരെപ്പോലെ ഭാവനയില്‍ വിടരുന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ കോറിയിടുകയായിരുന്നില്ല നന്ദിത ചെയ്തിരുന്നത്. പിന്നയോ, തന്റെ സ്വകാര്യങ്ങള്‍, അജ്ഞാതനായ കാമുകന്, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക് വിഷയമായിരുന്നത്.</span><br /></div><span style="color: rgb(0, 0, 0);"><br /></span><div style="text-align: justify; color: rgb(0, 0, 0);"><span style="color: rgb(0, 0, 0);">നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. കോഴിക്കോട് ചാലപ്പുറം ഗവണ്മന്റ് ഗേള്‍സ് ഹൈസ്കൂള്‍, ഗുരുവായൂരപ്പന് കോളേജ്, ഫാറൂഖ് കോളേജ്, Calicut University English Dept. Mother Theresa Women's University - Chennai എന്നിവിടങ്ങളില്‍ ഒന്നാം നിരക്കാരിയായി വിദ്യാഭ്യാസം. 1999 ജനുവരി 17ന് പെട്ടന്ന് നന്ദിത ജീവിതം അവസാനിപ്പിച്ചു. കാരണം ദുരൂഹം.</span> </div><span style="color: rgb(0, 0, 0);"><br /></span><div style="text-align: justify; color: rgb(0, 0, 0);"><span style="color: rgb(0, 0, 0);">അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ് അമ്മയോടു നന്ദിത പറഞ്ഞു; "അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം." ആ ഫോണ്‍ കോള്‍ വന്നതായി അച്ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട് ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. </span><span style="color: rgb(0, 0, 0);">അമ്മ </span><span style="color: rgb(0, 0, 0);">എത്തുന്നതിന് എത്രയോ മുമ്പേ അവള് പോയിക്കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റിയില്‍ </span><span style="color: rgb(0, 0, 0);">നന്ദിതയെ പഠിപ്പിച്ച </span><span style="color: rgb(0, 0, 0);">ഒരദ്ധ്യാപകന് പറയുന്നു; "മിടുക്കിയായിരുന്നു, ബുദ്ധിപരമായ ചര്‍ച്ചകളില്‍ അവള്‍ക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഹൃദ്യവും ആകര്‍ഷണീയവുമായ പെരുമാറ്റം. ജീവിതത്തോട് അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം?"</span><br /></div><span style="color: rgb(0, 0, 0);"><br /></span><div style="text-align: justify; color: rgb(0, 0, 0);"><span style="color: rgb(0, 0, 0);">എല്ലാം ഒരു പകപോക്കലായി കരുതേണ്ടിയിരിക്കുന്നു. സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും സാധിക്കാതെ പോവുകയും ചെയ്ത നക്ഷത്രസൗഹൃദത്തിന്റെ നിരാകരണമാവാം സ്വന്തം ജീവിതത്തോട് ഇത്തരത്തിലൊരു ക്രൂരത കാട്ടാന്‍ അവളെ പ്രേരിപ്പിച്ചത്.</span><br /></div><span style="color: rgb(0, 0, 0);"><br /></span><div style="text-align: justify; color: rgb(0, 0, 0);"><span style="color: rgb(51, 51, 51);">ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും അര്‍ത്ഥം മനസ്സിലാവാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്. പക്ഷേ, എല്ലാ നിഗൂഢതകള്‍ക്കും കടങ്കഥകള്‍ക്കും ഉത്തരം നല്കാന് പോന്ന കുറേ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട്, ഡയറിക്കുറിപ്പുകളായ്. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്. 1993 മുതല്‍ 1999 വരെയുള്ള കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്.</span><br /></div><span style="color: rgb(0, 0, 0);"><br /></span><div style="text-align: justify; color: rgb(0, 0, 0);"><span style="color: rgb(0, 0, 0);"><span style="color: rgb(255, 255, 255);"><span style="color: rgb(0, 0, 0);">വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ </span><span style="color: rgb(0, 0, 0);">മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്. സൗമ്യപ്രകാശവും സുഗന്ധവും സൗന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക് - അതിനു കെടാതെവയ്യല്ലോ? </span></span></span></div>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com6tag:blogger.com,1999:blog-5925892715156149992.post-65732879773429741132009-02-07T03:34:00.000-08:002009-02-11T02:31:17.063-08:00മഞ്ഞ് പെയ്യാത്ത ഡിസംബര്‍<blockquote> <p style="margin-bottom: 0in;"><span style="color: rgb(0, 0, 0);font-family:Tahoma;" >മഞ്ഞ് പെയ്യാത്ത ഡിസംബര്‍</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >തണുത്തുറയാത്ത നെയ്യ്</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >എന്റെ തളിര് വാടകക്ക് നീറുന്നു</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >ഞാനവളോട് പറഞ്ഞില്ല</span><span style="color: rgb(0, 0, 0);">.<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം</span><span style="color: rgb(0, 0, 0);">.<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >പക്ഷേ</span><span style="color: rgb(0, 0, 0);">…<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >എനിക്ക് ക്രൂരയായേ പറ്റൂ</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >കാലത്തിലൂടെ പിറകോട്ട് പോവാന്‍</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >ഞാനവളോട് എങ്ങിനെ പറയും</span><span style="color: rgb(0, 0, 0);">?…</span><br /></p><p style="margin-bottom: 0in;">1993 <span style="font-family:Tahoma;">ഡിസംബര്‍ </span>4</p><p style="margin-bottom: 0in;">- <span style="color: rgb(128, 128, 128);">നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല- </span></p> </blockquote>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com2tag:blogger.com,1999:blog-5925892715156149992.post-46403184883297468772009-02-06T03:34:00.000-08:002009-02-11T02:31:38.545-08:00മടക്കയാത്ര<blockquote> <p style="margin-bottom: 0in;"><span style="color: rgb(0, 0, 0);font-family:Tahoma;" >ശിരസ്സുയര്‍ത്താനാവാതെ</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >നിന്റെ മുഖം കൈകളിലൊതുക്കി</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >ഞാനിരുന്നു</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >നീണ്ട യാത്രയുടെ ആരംഭത്തില്‍</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >തീക്കൂനയില്‍ ചവുട്ടി വേവുന്നു</span><span style="color: rgb(0, 0, 0);">,<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >ഇനി നമ്മളെങ്ങോട്ടു പോവാന്‍</span><span style="color: rgb(0, 0, 0);">…?<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >എനിക്കിനി മടക്കയാത്ര</span><span style="color: rgb(0, 0, 0);">.<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >ഇങ്ങനെ നോക്കാതിരിക്കൂ</span><span style="color: rgb(0, 0, 0);">…<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും</span><span style="color: rgb(0, 0, 0);">,<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു</span><span style="color: rgb(0, 0, 0);">.<br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >സ്വപ്നങ്ങള്‍ അറുത്തെടുത്ത്</span><span style="color: rgb(0, 0, 0);"><br /></span> <span style="color: rgb(0, 0, 0);font-family:Tahoma;" >ഞാനിനി തിരിച്ചു പോകട്ടെ</span><span style="color: rgb(0, 0, 0);">…</span><br /></p><p style="margin-bottom: 0in;">1992</p> </blockquote> <p>- <span style="color: rgb(128, 128, 128);">നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല- </span></p>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com2tag:blogger.com,1999:blog-5925892715156149992.post-34481804911285622682009-02-05T19:01:00.000-08:002009-02-11T02:31:54.969-08:00ലയനം<span class=""></span><a href="http://chekuthan.blogspot.com/2008/01/layanam-nandithayude-kavithakal.html"></a><h3 class="post-title entry-title"> </h3>എന്റെ വൃന്ദാവനം<br /><div class="post-body entry-content">ഇന്ന്<br />ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;<br />അതിന്റെ ഒരു കോണിലിരുന്ന്<br />ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും<br />ഹൃദയവും മനസ്സും രണ്ടാണന്നോ ?<br /><br />രാത്രികളില്‍,<br />നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍<br />നനഞ്ഞ പ്രഭാതങ്ങള്‍<br />വരണ്ട സായാഹ്നങ്ങള്‍<br />ഇവ മാത്രമാണ്<br />ഇന്നെന്റെ ജീവന് പകുത്തെടുക്കുന്നത്<br />എനിക്കും നിനക്കുമിടയില്‍<br />അന്തമായ അകലം<br />എങ്കിലും<br />നനുത്ത വിരലുകള്‍ കൊണ്ടു<br />നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍<br />നിന്റെ അദൃശ്യമായ സാമീപ്യം<br />ഞാന്‍ അറിഞ്ഞിരുന്നു<br /><br />പങ്കു വെക്കുമ്പോള്‍<br />ശരീരം ഭൂമിക്കും<br />മനസ്സ് എനിക്കും ചേത്തുര്‍വച്ച<br />നിന്റെ സൂര്യ നേത്രം<br />എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്<br />മനസ്സ് ഉരുകിയൊലിക്കുമ്പോള്‍<br />നിന്റെ സ്നേഹത്തിന്റെ നിറവ്<br />സിരകളില്‍ അലിഞ്ഞു ചേരുന്നു<br /><br />ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്<br />നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്<br />ഞാന്‍.. നീ മാത്രമാണെന്ന്....<br /><br /><span style="color: rgb(153, 153, 153);">- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-</span><br /></div>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com6tag:blogger.com,1999:blog-5925892715156149992.post-79375068530141084942009-02-04T02:50:00.000-08:002009-02-11T02:32:14.079-08:00മഴപിന്നെ നീ മഴയാകുക<br />ഞാന്‍ കാറ്റാകാം .<br />നീ മാനവും ഞാന്‍ ഭൂമിയുമാകാം.<br />എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍<br />നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.<br />കാടു പൂക്കുമ്പോള്‍<br />നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം<br /><br />1992<br /><span style="color: rgb(153, 153, 153);">-നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-</span>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com1tag:blogger.com,1999:blog-5925892715156149992.post-50864629695703800722009-02-03T03:33:00.000-08:002009-02-11T02:32:45.606-08:00ചിത<div style="text-align: left;"><blockquote> <p style="margin-bottom: 0in;"><span style="color: rgb(0, 0, 0);font-family:AnjaliOldLipi;" >കാറ്റ് ആഞ്ഞടിക്കുന്നു…<br />കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു…<br />ഞാന്‍ ആളിപ്പടരുന്നു…<br />മുടികരിഞ്ഞ മണം,<br />അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,<br />ഉരുകുന്ന മാംസം,<br />ചിരിക്കുന്ന തലയോട്ടി,<br />ഞാന്‍ ചിരിക്കുന്നു…<br />സ്വന്തം വന്ധ്യത<br />മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി<br />ഞാന്‍ ചിരിക്കുന്നു…<br />ഭ്രാന്തമായി…</span><br /></p><p style="margin-bottom: 0in;">1985</p> </blockquote> </div><p style="margin-bottom: 0in; text-align: left;"> </p><div style="text-align: left;"> </div><p style="text-align: left;">- <span style="color: rgb(128, 128, 128);">നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല- </span></p>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com1tag:blogger.com,1999:blog-5925892715156149992.post-63910750979804565502009-02-02T03:31:00.000-08:002009-02-11T02:33:19.615-08:00താമര<blockquote><p><span style="color: rgb(0, 0, 0);">വേദനയുടെ ചാലുകള്‍ കീറി<br />മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്<br />വിരിഞ്ഞൊരു താമരപ്പൂവ്;<br />തിരിച്ചറിവിന്റെ സന്തതി<br />മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍<br />മരണം.<br />പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്<br />ജ്വാല പകരുന്ന സൂര്യന്,<br />ഇനി കത്തിയമരാനുള്ള ഊഴം<br />നമ്മുടെ മനസ്സുകള്‍ക്ക്.</span><br /></p><p>1993 June 26</p></blockquote> <p>- <span style="color: rgb(128, 128, 128);">നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല- </span></p>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com1tag:blogger.com,1999:blog-5925892715156149992.post-86653514455110569292009-02-01T03:30:00.000-08:002009-02-11T02:33:47.966-08:00വരിക നീ കണ്ണാ<blockquote><p><span style="color: rgb(0, 0, 0);">ദാഹിക്കുന്നു…<br />നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി<br />ഒരു തുള്ളി കനിവ് നല്‍കുക,<br />കണ്ണുകളില്‍ പുഞ്ചിരി നിറച്ച്<br />നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്<br />വിഹ്വലതകള്‍ ഒപ്പിയെടുക്കുക.<br />സ്നേഹത്തിന്റെ കര്‍പ്പൂരം<br />കണ്ണുകളിലേക്ക് പകര്‍ന്ന് തന്ന്<br />പെയ്യാത്ത കണ്ണുനീര് ചാലിട്ടൊഴുക്കുക<br />പെയ്തൊഴിയുന്ന അശാന്തിയാല്‍<br />ദാഹം ശമിപ്പിക്കാന്‍<br />വരിക നീ കണ്ണാ ദാഹിക്കുന്നു…</span><br /></p><p>1993</p></blockquote> <p>- <span style="color: rgb(128, 128, 128);">നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല- </span></p>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com1tag:blogger.com,1999:blog-5925892715156149992.post-69271346435551641742009-01-31T05:25:00.000-08:002009-02-11T02:34:07.779-08:00മ്യതി<blockquote><p><span style="color: rgb(0, 0, 0);">ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം<br />തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്<br />എനിക്ക് ശ്വസിക്കാനൊരു തുളസിക്കതിരും<br />ഒരു പിടി കന്നിമണ്ണും തരിക.<br />ദാഹമകറ്റാന്‍ ഒരിറ്റ് ഗംഗാജലം<br />അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന<br />ചിന്തകളെ പുതപ്പിക്കാന്‍<br />എനിക്ക് വേണ്ടതൊരു മഞ്ഞപ്പട്ട്.<br />തല വെട്ടിപ്പൊളിക്കാതെ<br />ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍<br />നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം<br />എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍<br />അഗ്നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്<br />ജ്വലിക്കുന്നൊരു മനസ്സും.<br />കാറ്റും അഗ്നിയും ചേര്‍ന്നലിഞ്ഞ്<br />ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.<br />ആ ജ്വാലയാണിന്നെന്റെ സ്വപ്നം.</span><br /></p><p>1992</p>- <span style="color: rgb(128, 128, 128);">നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല- </span></blockquote>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com1tag:blogger.com,1999:blog-5925892715156149992.post-16910234993897201592009-01-30T08:23:00.000-08:002009-02-11T02:34:31.551-08:00ഞാന്‍ നിന്നെ സ്നേഹിക്കുന്നു<blockquote><p><span style="color: rgb(0, 0, 0);">നീ ചിന്തിക്കുന്നു<br />നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്.<br />നിനക്ക് ഭൂമിയാണ് മാതാവ്<br />നിന്നെ കരള്‍ നൊന്തു വിളിക്കുന്ന<br />മാതാവിനെ നീ കാണുന്നില്ല.<br />നീ അകലുകയാണ്.<br />പിതാവിനെത്തേടി,<br />മാതാവിനെ ഉപേക്ഷിച്ച്…..<br />ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?<br />ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…<br />നിന്റെ കരുവാളിച്ച മുഖത്തെ,<br />എല്ലുന്തിയ കവിള്‍ത്തടങ്ങളെ,<br />നിന്റെ വെളുത്ത ഹൃദയത്തെ<br />എന്നോട് ക്ഷമിക്കൂ.</span><br /></p><p>1986</p><p>- <span style="color: rgb(128, 128, 128);">നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല. </span><span style="color: rgb(128, 128, 128);"></span></p></blockquote>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com2tag:blogger.com,1999:blog-5925892715156149992.post-65607970978797323832009-01-29T10:22:00.000-08:002009-02-11T02:34:49.771-08:00ഏകാന്ത പഥികന്<blockquote><p><span style="color: rgb(0, 0, 0);">നിന്റെ മൂഢതയോര്‍ത്ത്<br />ലോകം അട്ടഹസിക്കുന്നു;<br />നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.<br />ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.<br />നിന്നെയവര്‍ കാണുന്നില്ല.<br />നീ അകലെയാണ്<br />ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്.<br />അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍<br />നീ അട്ടഹസിക്കുകയാണ്.<br />നിന്റെ മൂഢതയോര്‍ത്തല്ല;<br />അവരുടെ മൂഢതയോര്‍ത്ത്…</span></p></blockquote> <ul><li>1986</li></ul>Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.com1